തിരക്ക് കാരണം ട്രെയിനില്‍ കയറാനായില്ല; വൃദ്ധ ദമ്പതികള്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

ബംഗളൂരു: തിരക്ക് കാരണം ട്രെയിന്‍ നഷ്ടപ്പെട്ട വൃദ്ധ ദമ്പതികള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്ത കമ്മീഷന്‍. തിരക്ക് കാരണം കര്‍ണാടകയിലെ കൃഷ്ണരാജപുരം സ്റ്റേഷനില്‍ നിന്ന് വൃദ്ധദമ്പതികള്‍ക്ക് ട്രെയിനില്‍ കയറാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പൂര്‍ണ്ണ രാമകൃഷ്ണ(65)യും ഭാര്യ ഹിമാവതിയും ഉപഭോക്തൃ കമ്മീഷനെ സമീപിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. 2022ഏപ്രില്‍ 13നാണ് ഇവര്‍ ട്രെയിന്‍ യാത്ര ചെയ്യാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. രാത്രി 11. 53നു വിജയവാഡയിലേക്ക് പോകുന്ന ഗുവാഹത്തി എക്‌സ്പ്രസില്‍ ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. 892.5 രൂപ നല്‍കി സ്ലീപ്പര്‍ ക്ലാസ് ആണ് ബുക്ക് ചെയ്തത്. ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ എസ് ടു കോച്ചില്‍ തിരക്ക് കൂടുതലായിരുന്നാല്‍ ഇവര്‍ക്ക് കയറാന്‍ കഴിഞ്ഞില്ല. ട്രെയിനില്‍ കയറാന്‍ ആരും ജീവനക്കാരോ മറ്റോ ആരും സഹായിക്കാന്‍ മുന്നോട്ടു വരാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. ട്രെയിനില്‍ കയറാന്‍ പറ്റാത്തതിനാല്‍ റിട്ടേണ്‍ ടിക്കറ്റ് റദ്ദാക്കേണ്ടിവന്നു. വലിയ സാമ്പത്തിക നഷ്ടമുണ്ടായ ദമ്പതികള്‍ ഇന്ത്യന്‍ റെയില്‍വേ അധികൃതര്‍ക്ക് മെയില്‍ അയച്ചുവെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെ ഇവര്‍ ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. 2023 ജൂലായില്‍ പ്രാരംഭ പരാതി തള്ളിയിരുന്നു. ഇതില്‍ നിന്ന് പിന്മാറാതെ ദമ്പതികള്‍ സംസ്ഥാന ഉപഭോക്തൃ കമ്മീഷന് അപ്പീല്‍ നല്‍കിയതോടെ വാദം കേള്‍ക്കാനായി ജില്ലാ ഫോറത്തിലേക്ക് തിരിച്ചയച്ചു. മൂന്നുവര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷം ഇപ്പോള്‍ നീതി ലഭിച്ചിരിക്കുകയാണ്. നല്‍കിയ ടിക്കറ്റിന്റെ വില തിരിച്ചു നല്‍കുവാനും നഷ്ടപരിഹാരമായി 5,000 രൂപ നല്‍കുവാനും ഇന്ത്യന്‍ റെയില്‍വേയോട് ഉപഭോക്ത കമ്മീഷന്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page