വെള്ളപൊക്കം: മുളിയാറില്‍ 18 കുടുംബങ്ങളെയും മൊഗ്രാലില്‍ ഏഴ് പേരെയും മാറ്റി പാര്‍പ്പിച്ചു, 50 വീടുകളില്‍ വെള്ളം കയറി, രക്ഷകരായി ഫയര്‍ ഫോഴ്‌സ്

കാസര്‍കോട്: ശക്തമായ മഴയെ തുടര്‍ന്ന് കാസര്‍കോട് താലൂക്കിലെങ്ങും ജലനിരപ്പ് ഉയരുന്നു. താഴ്ന്ന പ്രദേശങ്ങളിലും പുഴകളിലും വെള്ളം കയറിയതോടെ വീടുകളിലേയ്ക്കു വെള്ളം ഇരച്ചെത്തി. മുളിയാര്‍ വില്ലേജില്‍ 18 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ദുരിതാശ്വാസ ക്യാമ്പ് തുറക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മൊഗ്രാല്‍ പുത്തൂരില്‍ 9,10,11 വാര്‍ഡുകളില്‍ വെള്ളം കയറി. കൂഡ്‌ലു തോടില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളം കയറാന്‍ ഇടയാക്കിയതെന്നു പറയുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3.50 മണിയോടെ വീടുകളിലേയ്ക്ക് വെള്ളം കയറിയതോടെയാണ് ഉറങ്ങികിടന്നവര്‍ വിവരം അറിഞ്ഞത്. ഇരുനില വീടുകള്‍ ഉള്ളവര്‍ മുകളിലത്തെ നിലയിലേയ്ക്ക് മാറി.


അപകട വിവരമറിഞ്ഞ് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വേണുഗോപാലിന്റെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് വെള്ളപൊക്ക ഭീഷണിയിലായവരെ ബന്ധുവീടുകളിലേയ്ക്ക് മാറ്റി.
കിടപ്പു രോഗിയായ മുഹമ്മദ് (62), സൗദാന (32), മാസിയ (23) നസിയ (55), ഷഹീല (28), മുഹമ്മദ് ഫാസില്‍, ഫാത്തിമ എന്നിവരെയാണ് ബന്ധുവീടുകളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചതെന്നു ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. കോട്ടയത്തെ വീട്ടില്‍ നിന്നു എത്തിയര യുവതിക്കും കുടുംബത്തിനും ഫയര്‍ഫോഴ്‌സ് സുരക്ഷ ഏര്‍പ്പെടുത്തി. മധൂര്‍ മധുവാഹിനിപ്പുഴ കരകവിഞ്ഞു മധൂര്‍ ക്ഷേത്രത്തിലും വെള്ളം കയറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page