വണ്ടൂർ: മലപ്പുറത്ത് ബസിനു മുകളിൽ ആൽമരം Send ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. മമ്പാട് തെക്കുംപാടം കുറുങ്കാട്ടിൽ ശ്രീമാനിവാസിൽ കെ. അതുൽദേവാണ് (19) മരിച്ചത്. ബുധനാഴ്ച രാത്രി 10.30ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. തെക്കുംപാടം കുറുങ്കാട്ടിൽ മുരളിയുടെയും താരയുടെയും മകനാണ്. ശ്രീലക്ഷ്മി, അമൽദേവ്, കമൽദേവ്, വിമൽദേവ് എന്നിവർ സഹോദരങ്ങളാണ്. മൂർക്കാട് ഐടിഐയിലെ വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഐടിഐയിൽ നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വൈകിട്ട് 4.30ന് വണ്ടൂരിനും പോരൂരിനും ഇടയിൽ പുളിയക്കോട് വച്ച് കൂറ്റൻ ആൽമരം ഓടിക്കൊണ്ടിരുന്ന ബസിനു പുറത്തേക്ക് വീഴുകയായിരുന്നു. ബസിന്റെ പിൻ ഭാഗത്ത് സീറ്റിനടിയിൽ കുടുങ്ങിയ അതുൽദേവിനെ അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
