ബദിയഡുക്ക മാലിന്യ മുക്ത പഞ്ചായത്തില്‍ വന്‍കിട ക്വാര്‍ട്ടേഴ്‌സിലെ മലിനജലം റോഡിലൊഴുക്കുന്നതായി പരാതി; വ്യാപക പ്രതിഷേധം

കാസര്‍കോട്: മാലിന്യ മുക്ത പഞ്ചായത്തിനുള്ള അവാര്‍ഡ് നേടിയ ബദിയടുക്ക പഞ്ചായത്ത് ഓഫീസിനടുത്തെ വന്‍കിട ക്വാര്‍ട്ടേഴ്‌സിലെ മലിന ജലം റോഡിലൊഴുക്കുന്നതായി പരാതി.
മലിനജലത്തില്‍ നിന്നുയരുന്ന ദുര്‍ഗന്ധം മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്ള ഗന്ധമാണെന്ന് കെട്ടിട ഉടമ പറയുന്നു; പഞ്ചായത്ത് അധികൃതര്‍ അതു സമ്മതിക്കുന്നു എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ബദിയഡുക്ക അപ്പര്‍ ബസാറിലെ 50വോളം കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലെ മലിനജലമാണ് ആഴ്ചയില്‍ രണ്ടു തവണ എന്ന ക്രമത്തില്‍ രാത്രി സമയത്ത് ചെര്‍ക്കള-കല്ലടുക്ക റോഡില്‍ പൈപ്പിലൂടെ ഒഴുക്കി വിടുന്നത്. വര്‍ഷങ്ങളായി ഇതു തുടരുകയാണ്. മാലിന്യങ്ങളും മാരക രോഗങ്ങളും പതിവായിട്ടുള്ള ബദിയഡുക്കയില്‍ അത് സംബന്ധിച്ചു നിരീക്ഷണം നടത്തി വരികയായിരുന്ന ഒരു സംഘമാളുകളാണ് വര്‍ഷങ്ങളായി നടക്കുന്ന ഈ നിയമവിരുദ്ധ പ്രവര്‍ത്തനം കണ്ടെത്തിയത്.
ബദിയഡുക്ക പഞ്ചായത്ത് ഓഫീസിനും സി.എച്ച്.സിക്കും സമീപത്ത് നടക്കുന്ന ഈ ഏര്‍പ്പാടിനെതിരെ അധികൃതര്‍ ഇതുവരെ എന്തു നടപടിയെടുത്തുവെന്നു നാട്ടുകാര്‍ ആരാഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇതോടെ സിഎച്ച്‌സി സംഭവത്തെക്കുറിച്ച് ആരായാന്‍ എത്തിയതായി പറയുന്നു. കാസര്‍കോട് നിന്നും ചില സര്‍ക്കാര്‍ ജീവനക്കാര്‍ എത്തി മലിനജലം റോഡിലൊഴുകുന്നതു നോക്കി എഴുതിക്കൊണ്ടു പോയിട്ടുണ്ടെന്നും സംസാരമുണ്ട്.
മാലിന്യ ടാങ്കില്‍ മോട്ടോര്‍ ഘടിപ്പിച്ച് പൈപ്പ് വഴിയാണ് മലിനജലം റോഡിലൊഴുക്കുന്നത്. സാധാരണ നിലയില്‍ ഇത്തരം കൂറ്റന്‍ കെട്ടിടങ്ങളിലെ മലിനജലം ടാങ്കില്‍ നിന്നും ടാങ്കര്‍ ലോറിയില്‍ ജനവാസമില്ലാത്ത സ്ഥലങ്ങളിലോ മറ്റു സുരക്ഷാ മാര്‍ഗങ്ങളുപയോഗിച്ചോ സംസ്‌കരിക്കുകയാണ് പതിവ്. ബദിയഡുക്കയില്‍ പഞ്ചായത്ത് ഓഫീസിനും പഞ്ചായത്ത് ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിനും അടുത്തു നടക്കുന്ന ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളോട് അധികൃതര്‍ ഇതുവരെ പ്രകടിപ്പിച്ച ഉദാരസമീപനം നാട്ടില്‍ ചര്‍ച്ചയായിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page