കിടപ്പാടം ജപ്തി ചെയ്തതിനു പിന്നാലെ വയോധിക മരിച്ചു

മലപ്പുറം: വീട് ജപ്തി ചെയ്തതിനു പിന്നാലെ വയോധിക മരിച്ചു. മലപ്പുറം, പൊന്നാനി, പാലപ്പെട്ടിയിലെ ഇടശ്ശേരി മാമി (82)യാണ് മരിച്ചത്. 2020ല്‍ മാമിയുടെ മകന്‍ ആലി അഹമ്മദ് പാലപ്പെട്ടി എസ്ബിഐ ബ്രാഞ്ചില്‍ നിന്നു 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതു കാരണം തിങ്കളാഴ്ച വൈകുന്നേരം ബാങ്ക് നടപടികളെല്ലാം പൂര്‍ത്തിയാക്കി വീട് ജപ്തി ചെയ്തു. ഇതേ തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെട്ട മാമി മറ്റൊരു മകന്റെ വീട്ടിലേക്ക് താമസം മാറിയതിനു പിന്നാലെയായിരുന്നു അന്ത്യം സംഭവിച്ചത്.
മകന്‍ ആലി അഹമ്മദ് ഗള്‍ഫിലാണ്. മരിച്ച മാമിയുടെ പേരിലുള്ള സ്വത്തുക്കള്‍ പണയം വച്ചാണ് ഇയാള്‍ വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ മുതലും പലിശയുമടക്കം 42 ലക്ഷം രൂപയാണ് ബാങ്കില്‍ അടക്കാനുണ്ടായിരുന്നത്. അതേ സമയം ഗള്‍ഫിലുള്ള ആലി അഹമ്മദിനെ കുറിച്ച് വര്‍ഷങ്ങളായി വിവരങ്ങളൊന്നുമില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ജർമ്മൻ വിസ തട്ടിപ്പ്: സൂത്രധാരൻ കാഞ്ഞങ്ങാട്ട് അറസ്റ്റിൽ; കുടുങ്ങിയത് പുതുക്കൈ സ്വദേശിയുടെ രണ്ടര ലക്ഷം രൂപ വിഴുങ്ങിയ കേസിൽ,മറ്റു നിരവധി കേസുകൾക്കു കൂടി തുമ്പായേക്കുമെന്ന് സൂചന
മംഗ്ളൂരു വിമാന താവളത്തിൽ നിന്നു മടങ്ങിയ കാർ കാഞ്ഞങ്ങാട്ട് റോഡരുകിൽ നിറുത്തിയിരുന്ന കാറിലിടിച്ചു; മുന്നോട്ട് നീങ്ങിയ കാർ ട്രാൻസ്ഫോർമറിൽ ഇടിച്ചു കയറി കത്തി, കുതിച്ചെത്തിയ ഫയർഫോഴ്സ് ഒഴിവാക്കിയത് വൻ ദുരന്തം

You cannot copy content of this page