ചെന്നൈ: 22 കോടി രൂപയുടെ ബാങ്ക് തട്ടിപ്പു കേസിൽ തമിഴ്നാട് മന്ത്രി കെ.എൻ. നെഹ്റുവിനും കുടുംബത്തിനുമെതിരെ നടപടി കടുപ്പിച്ച് ഇഡി. നെഹ്റുവിനു പുറമെ മകനും ഡിഎംകെ എംപിയുമായ അരുണ് നെഹ്റു, സഹോദരൻ എൻ. രവിചന്ദ്രൻ എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ഇഡി പരിശോധന നടത്തി. രവിചന്ദ്രൻ ഡയറക്ടറായിട്ടുള്ള ട്രൂഡം ഇപിസി ലിമിറ്റഡിനെതിരെ ഓവർസീസ് ബാങ്കാണ് 22 കോടി രൂപ തട്ടിച്ചെന്ന പരാതി നൽകിയത്.
മന്ത്രിയുടെ തിരുച്ചിറപ്പള്ളിയിലെ വീട് ഉൾപ്പെടെ 13 ഇടങ്ങളിലാണ് പരിശോധന നടന്നത്. അതിനിടെ നടപടിക്കു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നു ആരോപിച്ച് ഡിഎംകെ പ്രവർത്തകർ മന്ത്രിയുടെ വസതിക്കു പുറത്ത് പ്രതിഷേധിച്ചു.
