Author : പി പി ചെറിയാൻ
മെസ്ക്വിറ്റ് (ഡാളസ് ):മനുഷ്യ ഹൃദയത്തിൽ അന്തർലീനമായിരിക്കുന്ന കോപം,ക്രോധം ,ഈർഷ്യ ,വിദ്വേ ഷം,പക,പിണക്കം തുടങ്ങിയ മലിന ചിന്തകളെ അഗ്നിശുദ്ധി ചെയ്ത് ചാരമാക്കി നീക്കിക്കളഞ്ഞു സ്നേഹം,ഐക്യം, സമർപ്പണം സമാധാനം എന്നീ സദ്ഗുണങ്ങൾ നിറയുന്ന ഹൃദയത്തിന്റെ ഉടമകളായി വിശ്വാസികൾ വളരണമെന്നുഡാളസ് സി എസ് ഐ കോൺഗ്രിഗേഷൻ വികാരി റവ രജീവ് സുകു ജേക്കബ് ഉദ്ബോധിപ്പിച്ചു.”അഹം” എന്ന ഭാവത്തിൽ നിന്നും ഉരുത്തിരിയുന്ന നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കുകയെന്നതല്ല നമ്മിൽ രൂപാന്തരം വരുത്തുകയെന്നതായിരിക്കണം നോമ്പു കൊണ്ടു സ്വായത്തമാകേണ്ടതെന്നു അച്ചൻ പറഞ്ഞു. സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ അൻപതു നോമ്പിലെ ആരംഭ ദിവസത്തിൽ അനുരജനത്തിന്റെ ശുശ്രുഷായോടനുബന്ധിച്ചു തിങ്കളാഴ്ച നടന്ന സന്ധ്യാ പ്രാർത്ഥനയിൽ ദൈവവചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു അദ്ദേഹം..ദേവാലയത്തിൽ കടന്നുവന്നു തകർന്ന മനസ്സോടെ നടത്തുന്ന പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ലെന്നും മുഴങ്കാൽ മടക്കി കൈകളുയർത്തി പ്രാർത്ഥിക്കുമ്പോൾ ദൈവം ഉത്തരമരുളുമെന്നും അച്ചൻ തുടർന്ന് പറഞ്ഞു.
ക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോൾ പാലിച്ച് സുപ്രധാന ശീലങ്ങൾ അച്ഛൻ വിശദീകരിച്ചു. ദേവാലയത്തിൽ പതിവായി കടന്നുവരുന്നു,മറ്റുള്ളവരെ ഉപദേശിക്കുന്നു,മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ഈ മൂന്ന് ശീലങ്ങൾ കർത്താവിനുണ്ടായിരുന്നതായി അച്ചൻ വ്യാഖ്യാനിച്ചു .ഈ മൂന്ന് ശീലങ്ങളും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാകുമ്പോൾ ഈ നോമ്പ് കാലഘട്ടം അർത്ഥവത്തായിത്തീരുമെന്നു അച്ചൻ അനുസ്മരിച്ചു.
മറ്റുള്ളവരെ ഉപദേശിക്കുന്നതിനു കർത്താവ് സമയം ചെലവഴിച്ചിരുന്നു. തൻ എന്തെല്ലാം ഉപദേശിച്ചിരുന്നുവോ അതെല്ലാം അദ്ദേഹം ജീവിതത്തിലൂടെ തെളിയിച്ചു വെന്നത് നമുക്കു മാതൃകയാണ്. ദൈവവചനം വായിച്ച് പഠിച്ച് മനസ്സിലാക്കി നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കിയതിനു ശേഷം ആയിരിക്കണം മറ്റുള്ളവരെ ഉപദേശിക്കേണ്ടതെന്നു അദ്ദേഹം പറഞ്ഞു . സന്ധ്യ പ്രാർത്ഥനയ്ക്ക് ഇടവക വികാരി റവ ഷൈജു സി ജോയ് ,തോമസ് ജോർജ് (ടോയ്),അലക്സാണ്ടർ ഫിലിപ്പ് , ട്രസ്റ്റീ ജോൺ മാത്യു തുടങ്ങിയവർ നേത്ര്വത്വം നൽകി