വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തതായി സൂചന. കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. 48 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് ദൗത്യസംഘം പരിശോധന തുടരുന്നതിനിടെയാണ് രാവിലെ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്. പിലാക്കാവ് ഭാഗത്താണ് കടുവയുടെ മൃതദേഹം കണ്ടെത്തിയത്. നരഭോജി കടുവ തന്നെയാണ് ഇത് എന്നാണ് വനംവകുപ്പിന്റെ നിഗമനം. തിങ്കളാഴ്ച പുലര്‍ച്ചെ 2.30 നാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ ദേഹത്ത് പരിക്കുകളുണ്ട് എന്നാണ് വിവരം. ദൗത്യസംഘത്തിന്റെ വെടിയേറ്റിട്ടാണോ കടുവ ചത്തതെന്നത് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ. ഞായറാഴ്ച ആര്‍ആര്‍ടി സംഘത്തിലെ ജയസൂര്യയെ മേല്‍ കടുവ ആക്രമിച്ചിരുന്നു. അപ്പോള്‍ മറ്റു സംഘാംഗങ്ങള്‍ വെടിവെച്ചിരുന്നു. എന്നാല്‍ വെടി കൊണ്ടില്ലെന്നായിരുന്നു സംഘത്തിന്റെ നിഗമനം. കടുവയുടെ ആക്രമണത്തിൽ പഞ്ചാരക്കൊല്ലി സ്വദേശി രാധ കൊല്ലപ്പെട്ടിരുന്നു.
