പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവച്ചു കൊല്ലും; നാട്ടുകാര്‍ മൃതദേഹവുമായി പ്രതിഷേധിച്ചു

കല്‍പറ്റ: വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവാ ആക്രമണത്തില്‍ ആദിവാസി സ്ത്രീ രാധ(48) കൊല്ലപ്പെടാനുണ്ടായ സംഭവത്തില്‍ കടുവയെ വെടിവെച്ചു കൊല്ലാന്‍ നിര്‍ദേശിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്താനും ആവശ്യമായ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കര്‍ണ്ണാടകത്തിലെ ബന്ദിപ്പൂര്‍ മേഖലയില്‍ നിന്നും കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങള്‍ വയനാട് മേഖലയിലേക്ക് കടന്നു വരാവുന്ന സാധ്യത പരിഗണിച്ച് ആ മേഖലകളില്‍ പട്രോളിംഗ് ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ വെള്ളിയാഴ്ച രാവിലെയാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് രാധയെ കടുവ ആക്രമിച്ചത്. രാവിലെ എട്ടരയോടെയാണ് ഇവര്‍ കാപ്പിതോട്ടത്തിലേക്ക് പോയത്. സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു. മൃതദേഹം. 60 മീറ്ററോളം വലിച്ചിഴച്ചുകൊണ്ടു പോയി ഭക്ഷിക്കുകയായിരുന്നു. മന്ത്രി ഒ ആര്‍ കേളു പ്രതിഷേധക്കാരുമായി സംസാരിച്ചു. നഷ്ടപരിഹാരവും ജോലി ഉള്‍പ്പെടെ കുടുംബത്തിന് നല്‍കുമെന്ന ഉറപ്പ് മന്ത്രി ജനങ്ങള്‍ക്കു നല്‍കി. ഇതോടെയാണ് മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വഴിയൊരുങ്ങിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page