ഫ്‌ളാറ്റിന്റെ ഏഴാംനിലയില്‍ നിന്ന് വിദ്യാര്‍ഥി ചാടി മരിച്ച സംഭവം; പ്രണയത്തില്‍ നിന്നു പിന്മാറിയ പെണ്‍ സുഹൃത്ത് അറസ്റ്റില്‍

ലഖ്‌നൗ: നോയിഡയില്‍ ഫ്‌ളാറ്റിന്റെ ഏഴാംനിലയില്‍നിന്ന് വീണ് നിയമവിദ്യാര്‍ഥിയായ തപസ്(23) മരിച്ച സംഭവത്തില്‍ പെണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. ആത്മഹത്യാപ്രേരണക്കുറ്റം ആരോപിച്ചാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ ജാമ്യത്തില്‍ വിട്ടു. തപസ്സുമായി പ്രണയം തുടരാന്‍ ഇയാളുടെ കാമുകി വിസമ്മതിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. തപസുമായി വീണ്ടും ബന്ധം തുടരാന്‍ തപസിന്റെ സുഹൃത്തുക്കള്‍ യുവതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, യുവതി ഇത് നിരസിച്ചെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. എന്നാല്‍, ഇതിന്റെ പേരില്‍ യുവതിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്താനാകില്ലെന്ന് അഭിപ്രായപ്പെട്ട കോടതി യുവതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. അമിറ്റി സര്‍വകലാശാലയിലെ സഹപാഠികളായിരുന്നു തപസും യുവതിയും. പ്രണയബന്ധത്തിലായ ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. അടുത്തിടെയാണ് ഇവരുടെ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായത്. ബന്ധം തുടരാന്‍ തപസ് ആഗ്രഹിച്ചിരുന്നെങ്കിലും യുവതി തയ്യാറായിരുന്നില്ല. ഇത് തപസിനെ വിഷമിപ്പിച്ചിരുന്നു. ശനിയാഴ്ച നോയിഡ സെക്ടര്‍ 99-ലെ സുപ്രീം ടവേഴ്‌സിലുള്ള ഫ്ളാറ്റിന്റെ ഏഴാമത്തെ നിലയിലെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ പാര്‍ട്ടിക്കെത്തിയതായിരുന്നു തപസ്. ഇയാളുടെ സുഹൃത്തുക്കള്‍ യുവതിയേയും പാര്‍ട്ടിക്ക് ക്ഷണിച്ചിരുന്നു. ഇരുവരും ബന്ധം തുടരുന്ന കാര്യം സംസാരിച്ച്, പ്രശ്‌നം പരിഹരിക്കുകയായിരുന്നു സുഹൃത്തുക്കളുടെ ലക്ഷ്യം. പാര്‍ട്ടിക്ക് എത്തിയെങ്കിലും തപസുമായി യാതൊരുതരത്തിലും ഒന്നിച്ച് പോകാന്‍ സാധ്യമല്ലെന്നു പെണ്‍കുട്ടി അറിയിച്ചു. മനോവിഷമത്തില്‍ യുവാവ് ഫ്ളാറ്റില്‍നിന്ന് ചാടിയതെന്നാണ് പൊലീസ് പറയുന്നത്. മകനെ ശല്യപ്പെടുത്തിയെന്ന തപസിന്റെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണം; കളക്ടര്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കി, മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തികരമായ പ്രവര്‍ത്തിചെയ്യുന്നുവെന്ന് കളക്ടര്‍ കെ ഇമ്പശേഖരന്‍

You cannot copy content of this page