എന്താ മനുഷ്യര്‍ ഇങ്ങനെ? ഇരുപത്തിയെട്ടുകാരിയെ ആളുകള്‍ നോക്കിനില്‍ക്കെ യുവാവ് കുത്തിക്കൊന്നു, ഒരാള്‍ പോലും അത് തടയുകയോ, യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയോ ചെയ്തില്ല

ഇരുപത്തിയെട്ടുകാരിയായ യുവതിയെ ആളുകള്‍ നോക്കിനില്‍ക്കെ യുവാവ് കുത്തിക്കൊന്നു. മഹാരാഷ്ട്ര പൂനെ നഗരത്തിലെ ഒരു അന്താരാഷ്ട്ര കമ്പനിയിലെ അക്കൗണ്ടന്റായ യുവതിയെയാണ് ആള്‍ക്കൂട്ടത്തിന് ഇടയില്‍ വെച്ച് യുവാവ് കുത്തിക്കൊന്നത്. എന്നാല്‍ ഇത്തരത്തില്‍ കൃത്യം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരാള്‍ പോലും അതിനെ തടയുകയോ, പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയോ ചെയ്തില്ലയെന്നാണ് വസ്തുത.
കമ്പനിയുടെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് ചൊവ്വാഴ്ച വൈകുന്നേരം ആറേകാലോടെയാണ് ഈ ദാരുണമായ സംഭവം നടന്നത്. കത്രജ് സ്വദേശിനിയായ ശുഭധ ശങ്കര്‍ കൊടരെ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ശിവാജിനഗര്‍ സ്വദേശിയായ കൃഷ്ണ സത്യനാരായണ്‍ എന്ന യുവാവാണ് പ്രതി. സംഭവത്തിന്റേതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ യുവാവ് യുവതിയെ കുത്തുന്നതും, യുവതി നിലത്തിരുന്ന് ശ്വാസമെടുക്കാന്‍ ശ്രമിക്കുന്നതും കാണാം. ഇതിനിടെ യുവാവ് യുവതിക്ക് ചുറ്റും നടക്കുകയും ആളുകളെ ഫോണ്‍ ചെയ്യുകയുമായിരുന്നു. ഈ സമയമെല്ലാം അവിടെയുണ്ടായിരുന്ന ഒരാള്‍ പോലും കൊലയാളിയെ തടയാന്‍ പോലും ശ്രമിക്കാതെ, നോക്കിനില്‍ക്കുകയായിരുന്നു. പണം കടം നല്‍കിയ പ്രശ്‌നത്തെ ചൊല്ലിയാണ് കൊലപാതകമെന്നാണ് വിവരം. ഇരുവരും ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നവരാണെന്ന് പൊലീസ് പറഞ്ഞു. പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഓഫിസില്‍ നിന്നിറങ്ങിയ യുവാവ്, പാര്‍ക്കിംഗ് ഏരിയയിലെത്തിയ യുവതിയെ കുത്തികൊലപ്പെടുത്തുകയായിരുന്നു. അരമണിക്കൂറിന് ശേഷം ഓഫീസിലെ മറ്റുള്ളവര്‍ എത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രക്തം വാര്‍ന്ന് യുവതി മരിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ദേശീയപാത നിർമ്മാണം: മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ മൈലാട്ടിയിലെ ലേബർ ക്യാമ്പിൽ തൊഴിലാളികൾ തമ്മിൽ സംഘർഷം, രണ്ടുപേർക്ക് കുത്തേറ്റു, ഒരാളുടെ നില അതീവ ഗുരുതരം, കേസിലെ പ്രതികളായ അച്ഛനും മകനും മുങ്ങി, പ്രതികളെ പിടികൂടാൻ പൊലീസ് പൊതുജന സഹായം തേടി
ചന്തേരയിലെ പ്രകൃതി വിരുദ്ധ പീഡനം: എ ഇ ഒയും ആര്‍ പി എഫ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍; യൂത്ത്‌ലീഗ് നേതാവ് മുങ്ങി, കേസുകള്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലേയ്ക്ക് മാറ്റി, അറസ്റ്റിലായവരില്‍ ഉന്നത രാഷ്ട്രീയ നേതാവിന്റെ ബന്ധുവും

You cannot copy content of this page