യുവതിയേയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസ്: പ്രതികളെ 19 വര്‍ഷങ്ങള്‍ക്കു ശേഷം സിബിഐ അറസ്റ്റു ചെയ്തു, പിടിയിലായത് സൈനികര്‍

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ 19 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണൂരിലെ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം, അഞ്ചല്‍ സ്വദേശിനിയായ യുവതിയും ഇരട്ടക്കുട്ടികളും 19 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കൊല്ലപ്പെട്ടത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിനു തുമ്പുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് കേസ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
സിബിഐ നടത്തിയ അന്വേഷണത്തിനൊടുവില്‍ പോണ്ടിച്ചേരിയില്‍ വച്ചാണ് രണ്ടു പ്രതികളെയും അറസ്റ്റു ചെയ്തത്. കൂട്ടക്കൊല നടക്കുന്ന സമയത്ത് ഇരുവരും സൈന്യത്തിലായിരുന്നു. കൂട്ടക്കൊലക്കേസില്‍ പ്രതികളായതോടെ ഇരുവരും ഒളിവില്‍ പോയി. വിവിധ അന്വേഷണ ഏജന്‍സികള്‍ രാജ്യത്തും പുറത്തും നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം എസ്.എ.ടി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കു ചൊറിച്ചല്‍; സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിലുള്ള പ്രതിഷേധമെന്നു കരുതിയിരുന്ന നാട്ടുകാര്‍ക്ക് തെറ്റി; കാരണക്കാര്‍ കമ്പിളിപ്പുഴുക്കളെന്ന് ആരോഗ്യ വകുപ്പ്
ഒന്നരവര്‍ഷമായി സെക്രട്ടറിയുള്‍പ്പെടെ ആറു ജീവനക്കാരില്ലാത്ത മധൂര്‍ പഞ്ചായത്തില്‍ അടുത്തിടെ നിയമിച്ച സെക്രട്ടറിയെ ഒരാഴ്ചക്കുള്ളില്‍ സ്ഥലം മാറ്റി; ഭരണസമിതി പ്രതിഷേധത്തെത്തുടര്‍ന്നു സ്ഥലംമാറ്റം മരവിപ്പിക്കാമെന്നു ജെ.ഡി.യുടെ ഉറപ്പ്

You cannot copy content of this page