ദേശീയപാത നിര്‍മ്മാണം: അയ്യപ്പഭക്തരുടെ കാല്‍നടയാത്ര കഠിനമെന്നു പരാതി

കാസര്‍കോട്: നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലൂടെയുള്ള ശബരിമല തീര്‍ത്ഥാടകരുടെ യാത്ര അത്ര സുരക്ഷിതമല്ലെന്ന് അയ്യപ്പഭക്തര്‍ പറയുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്ന് കാല്‍നടയായി വരുന്ന നൂറുകണക്കിന് ഭക്തര്‍ക്കാണ് തലപ്പാടി തൊട്ട് ദേശീയപാത നിര്‍മ്മാണം മൂലം യാത്രാ ദുരിതമാകുന്നെന്ന പരാതി. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗോവ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ദിവസേന നൂറുകണക്കിന് അയ്യപ്പഭക്തരാണ് കാല്‍നടയായി ദേശീയപാത വഴി ശബരിമല അയ്യപ്പ സന്നിധാനത്തിലേക്ക് തീര്‍ത്ഥാടനം നടത്തുന്നത്. കാല്‍നടയായി സന്നിധാനത്തിലേക്ക് പോകാന്‍ നേര്‍ച്ച നേര്‍ന്നവരാണ് യാത്രാ ദുരിതം നേരിടുന്നത്.
ജില്ലയില്‍ വാഹനങ്ങളില്‍ പോകുന്ന അയ്യപ്പഭക്തര്‍ക്ക് സുഗമവും, സുരക്ഷിതവുമായ ഗതാഗത സൗകര്യം ഒരുക്കാന്‍ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖരന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയായി കിടക്കുന്ന ആറുവരി പാതകളിലൂടെയല്ല അയ്യപ്പ ഭക്തര്‍ കാല്‍നടയായി സഞ്ചരിക്കുന്നത്. ഇടുങ്ങിയ സര്‍വീസ് റോഡ് ആണ് തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്നത്. ഇത് അയ്യപ്പഭക്തരുടെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നതായി പരാതി ഉയര്‍ത്തുന്നു. അയ്യപ്പഭക്തരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനു നടപടിയെടുക്കണമെന്ന് അയ്യപ്പഭക്തന്മാര്‍ ആവശ്യപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page