നഗരസഭാ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ്; കാസര്‍കോട് നഗരസഭയിലെ മൂന്നു ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: കാസര്‍കോട് നഗരസഭാ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് കെട്ടിടത്തിനു ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ മൂന്നു നഗരസഭാ ജീവനക്കാര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയായിരുന്ന എറണാകുളം, പുത്തന്‍പുരയ്ക്കല്‍ പി.എ ജസ്റ്റിന്റെ പരാതിയില്‍ സെക്ഷന്‍ ക്ലാര്‍ക്ക് പ്രമോദ് കുമാര്‍, റവന്യു ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്, റവന്യു ഓഫീസര്‍ എ.പി ജോര്‍ജ്ജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
പരാതിക്കാരനായ ജസ്റ്റിന്‍ നഗരസഭാ സെക്രട്ടറിയായി ജോലി ചെയ്ത 2023 ഒക്ടോബര്‍ 11 മുതല്‍ 2024 ഡിസംബര്‍ 9 വരെയുള്ള കാലത്തിനിടയിലാണ് വ്യാജ ഒപ്പിട്ടു ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരസഭാ സെക്രട്ടറിയായിരുന്ന ജസ്റ്റിനെ കെട്ടിടമുടമയും മുനിസിപ്പല്‍ കരാറുകാരനും ചേര്‍ന്നു കയ്യേറ്റം ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ടൗണ്‍ പൊലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. നഗരസഭയിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതികളില്‍ ഒരാളായ തളങ്കര, ബാങ്കോട്ടെ കെ.എ ഷിഹാബുദ്ദീ(46)നെ അറസ്റ്റു ചെയ്തു.
മര്‍ദ്ദനമേറ്റതിനു പിന്നാലെ ജസ്റ്റിനെ സിവില്‍ സ്റ്റേഷനിലെ ദാരിദ്ര്യലഘൂകരണ വിഭാഗം ജില്ലാ പ്രൊജക്ട് ഡയറക്ടറായി മാറ്റിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page