മനുഷ്യന്റെ തലയോട്ടി പൂജിച്ചാല്‍ 50കോടി രൂപ കിട്ടുമെന്നു വിശ്വസിച്ചു; യുവാവിനെ കൊന്ന് ദുര്‍മന്ത്രവാദം ചെയ്ത സംഘം അറസ്റ്റില്‍; മന്ത്രവാദം പഠിച്ചതു യുട്യൂബ് നോക്കിയെന്ന് വിശദീകരണം

ഗാസിയാബാദ്: മനുഷ്യന്റെ തലയോട്ടി പൂജിച്ചാല്‍ 50 കോടി രൂപ കിട്ടുമെന്ന് വിശ്വസിച്ച് യുവാവിനെ കൊലപ്പെടുത്തി മന്ത്രവാദം നടത്തിയ സംഘം അറസ്റ്റില്‍. പവന്‍, പങ്കജ്, ധനജ്ഞയ്, വികാസ് എന്നിവരെയാണ് ഗാസിയാബാദ് പൊലീസ് അറസ്റ്റു ചെയ്തത്.
2024 ജൂണ്‍ 22ന് ഗാസിയാബാദ് സിറ്റിക്കു സമീപത്തെ തിലാമോഡ് ഭാഗത്ത് തലയില്ലാത്ത നിലയില്‍ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിനു ഒടുവിലാണ് കൊലയാളികള്‍ പിടിയിലായത്.
ബീഹാര്‍,മോത്തിഹാരി സ്വദേശിയായ രാജ്കുമാര്‍ എന്നയാളുടേതാണ് മൃതദേഹമെന്നു പൊലീസ് ആദ്യം കണ്ടെത്തി. ഇയാളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍ ആഗസ്ത് 15ന് ധനജ്ഞയ്, വികാസ് എന്നിവരെ പിടികൂടി. ചോദ്യം ചെയ്യലില്‍ വികാസ് എന്ന പരമാത്മയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നു കണ്ടെത്തി. രാജ്കുമാറിനെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയാണ് കഴുത്തറുത്തു കൊലപ്പെടുത്തിയതെന്നു അറസ്റ്റിലായ പ്രതികള്‍ പൊലീസിനു മൊഴി നല്‍കി. യൂട്യൂബ് നോക്കിയാണ് ദുര്‍മന്ത്രവാദം പഠിച്ചതെന്നാണ് സംഘം പൊലീസിനു നല്‍കിയ മൊഴി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page