കൊവിഡിന് ശേഷം ചെറുപ്പക്കാര്‍ രോഗികളാകുന്നുവോ? എണ്ണം കൂടുന്നുവെന്ന് പഠനം

കൊവിഡിന് ശേഷം പ്രായമുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുവതീ യുവാക്കളില്‍ കഠിനവും വളരെക്കാലം നീണ്ടുനില്‍ക്കുന്നതുമായ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നുവെന്ന് പഠനം. നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിനിലെ ഡോ. ഇഗോര്‍ കൊറാല്‍നിക്കിന്റെ നേതൃത്വത്തില്‍ അന്നല്‍സ് ഓഫ് ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ ഗവേഷണ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ക്ഷീണം, ശ്വാസ തടസം, പനി, തലവേദന, ഉറക്കക്കുറവ്, കുറഞ്ഞ ഐക്യു, ഓര്‍മ്മശക്തിയിലെ കുറവ്, എന്നിവയൊക്കെ കൊവിഡിന്റെ ബാക്കിപത്രമായി ചെറുപ്പക്കാരില്‍ കണ്ടുവരികയാണെന്ന് പഠനം പറയുന്നു.
മുതിര്‍ന്നവരേക്കാള്‍ കൂടൂതലായി ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ കാണുന്നത് ചെറുപ്പക്കാരിലാണ്.
65 വയസില്‍ താഴെയുളളവരിലാണ് കൊവിഡിന്റെ ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ കൂടുതലും പ്രകടമാകുന്നത്. 1300 രോഗികളിലാണ് പഠനം നടത്തിയത്. കൊവിഡ് വന്നതിന് ശേഷം പത്ത് മാസത്തേക്കെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായ രോഗികളിലാണ് പഠനം നടന്നത്. 65 വയസിന് താഴെ പ്രായമുളളവരിലാണ് ഈ ബുദ്ധിമുട്ടുകള്‍ കണ്ടെത്തിയത്. നീണ്ടുനില്‍ക്കുന്ന കൊവിഡിന്റെ ആഘാതം ചെറുപ്പക്കാരില്‍ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതുകൊണ്ടുതന്നെ തൊഴിലിനെയും ഉത്പാദനക്ഷമതയേയും ഒക്കെ കാര്യമായി ബാധിക്കുന്നുവെന്നാണ് പഠനം നടത്തിയ ഡോ. ഇഗോര്‍ കൊറാല്‍നിക് പറയുന്നത്. തലവേദന, മരവിപ്പ്, മണം, രുചി എന്നിവയിലെ പ്രശ്നങ്ങള്‍, കാഴ്ച മങ്ങല്‍, വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ, ക്ഷീണം, ചിന്താശേഷി എന്നിവയൊക്കെയാണ് ന്യൂറോളജിക്കല്‍ ലക്ഷണങ്ങളില്‍ പ്രധാനം. കൊവിഡ് വന്നുപോയെങ്കിലും ഇപ്പോഴും ആവര്‍ത്തിച്ചുളള അണുബാധ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. കൊവിഡ് വന്നതിന് ശേഷമുള്ള രോഗ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ ചികിത്സയും പുനരധിവാസ പിന്തുണകളും നല്‍കേണ്ടതിനെക്കുറിച്ചും ഡോ. കോറനിക് പറയുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page