തെളിവെടുപ്പിനിടയില്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം; കാര്‍ തടഞ്ഞു നിര്‍ത്തി ആറരലക്ഷം രൂപ കൊള്ളയടിച്ച കേസിലെ പ്രതികളെ വെടിവച്ച് വീഴ്ത്തി

മംഗ്‌ളൂരു: തെളിവെടുപ്പിനിടയില്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേരെ പൊലീസ് വെടിവച്ചിട്ടു. ഉള്ളാള്‍, മാസ്തിക്കട്ടയിലെ ഫാറൂഖ് ടി.കെ ബാവ (35), ബെല്‍ത്തങ്ങാടി, ബളാലുവിലെ ഭരത് കുമാര്‍ ഷെട്ടി (38) എന്നിവരെയാണ് വെടിവച്ച് വീഴ്ത്തിയത്. ഇരുവരെയും പൊലീസ് കാവലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഹുബ്ലി സ്റ്റേഷനിലെ പൊലീസുകാരായ സ്വാതിമുരളി, മഹന്തേഷ മാതര, ശ്രീകാന്ത് എന്നിവരും ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം ഹുബ്ലിയില്‍ തെളിവെടുപ്പിനിടയിലാണ് സംഭവം.
നവംബര്‍ എട്ടിന് ഹുബ്ലി റെയില്‍വെ സ്റ്റേഷനു സമീപത്ത് രാഹുല്‍ എന്നയാളെ കാര്‍ തടഞ്ഞു നിര്‍ത്തി ആറരലക്ഷം രൂപയും മൊബൈല്‍ ഫോണും കൊള്ളയടിച്ചിരുന്നു. ഈ സംഭവത്തിലാണ് ഫാറൂഖ് ബാവയെയും ഭരത് കുമാര്‍ ഷെട്ടിയേയും പൊലീസ് അറസ്റ്റു ചെയ്ത് തെളിവെടുപ്പിനു കൊണ്ടു പോയത്. അക്രമം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച ഫാറൂഖ് ബാവയ്‌ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 17ല്‍പ്പരം കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വീട്ടില്‍ കവര്‍ച്ചയ്ക്ക് കയറിയ ആള്‍ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ ദേഹത്ത് ചവിട്ടി; കുഞ്ഞ് കരഞ്ഞ് വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു, മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍, സംഭവം കയ്യാര്‍ ജോഡ്കല്ലില്‍

You cannot copy content of this page