അന്തര്‍സംസ്ഥാന കവര്‍ച്ച: ദൈഗോളിയില്‍ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് അമാന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി

കാസര്‍കോട്: നമ്പര്‍പ്ലേറ്റില്ലാത്ത കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ മഞ്ചേശ്വരത്ത് പിടിയിലായ കുപ്രസിദ്ധ കവര്‍ച്ചാ സംഘാംഗമായ കര്‍ണ്ണാടക തുംകൂര്‍, കച്ചേരി, മൊഗല്ലിയിലെ സയ്യിദ് അമാനെയും കൊണ്ടുള്ള തെളിവെടുപ്പ് പൊലീസ് പൂര്‍ത്തിയാക്കി. ബുധനാഴ്ച വൈകുന്നേരത്തോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അമാന്‍, മംഗ്‌ളൂരു കൊടിയുള്ളാലിലെ ഫൈസല്‍ എന്നിവരെ ദൈഗോളിയില്‍ വച്ച് നാട്ടുകാരുടെ സഹായത്തോടെ മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. ഗ്യാസ് കട്ടര്‍ അടക്കമുള്ള മാരകായുധങ്ങളുമായി നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ സഞ്ചരിക്കുന്നതിനിടയിലായിരുന്നു അറസ്റ്റ്. നാലുപേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. അറസ്റ്റിലായ ഫൈസലിനെയും അമാനെയും കോടതി റിമാന്റു ചെയ്തിരുന്നു. എന്നാല്‍ പൊലീസിന്റെ അപേക്ഷ പ്രകാരം അമാനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഞ്ചേശ്വരം പൊലീസ് അമാനെ ദൈഗോളിയിലും മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലും എത്തിച്ച് തെളിവെടുപ്പു നടത്തി. കവര്‍ച്ചാസംഘം കാറിനകത്ത് ഇരുന്ന രീതിയും ഡിക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ സൂക്ഷിച്ചതും അമാന്‍ പൊലീസിനു വിശദീകരിച്ചു കൊടുത്തു.
അതേ സമയം ദൈഗോളിയില്‍ നിന്നു രക്ഷപ്പെട്ട കസബ, കൊയ്‌ലയിലെ ഇബ്രാഹിം കലന്തറിനെ മാന്യ അയ്യപ്പ ഭജനമന്ദിരത്തിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ബദിയഡുക്ക പൊലീസ് പിടികൂടിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page