അമ്മയ്ക്കു സ്വര്‍ണ്ണം കൊണ്ടൊരു മുത്തം; കൗമാരകായിക മേള മൈതാനിയില്‍ സന്തോഷനിറവില്‍ അമ്മ വിഷ്ണുപ്രിയയും മകള്‍ അര്‍ച്ചനയും

കൊച്ചി: മാതാവിന്റെ പ്രതീക്ഷ മകള്‍ സഫലമാക്കിയതു സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അപൂര്‍വ്വാനുഭവം പകര്‍ന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ട മത്സരത്തില്‍ പാലക്കാട് മുണ്ടൂര്‍ എച്ച്.എസിലെ എസ്. അര്‍ച്ചന സ്വര്‍ണ്ണനേട്ടം കൈവരിച്ചു.
കൗമാരകായികോത്സവത്തില്‍ മകള്‍ സ്വര്‍ണ്ണം നേടിയതില്‍ പ്രാരാബ്ധ ജീവിതം നയിക്കുന്ന മാതാവ് വിഷ്ണുപ്രിയ അതീവ സന്തുഷ്ടി പ്രകടിപ്പിച്ചു. തന്റെ ചെറിയ വരുമാനത്തില്‍ നിന്നു പരിമിതമായ സഹായമേ മകള്‍ക്കു നല്‍കാന്‍ കഴിഞ്ഞിട്ടുള്ളു. ജീവിത പ്രാരാബ്ധങ്ങളോടു പൊരുതിയാണ് മകള്‍ ഈ നേട്ടം കൈവരിച്ചതെന്നു സന്തോഷം കൊണ്ടു ഗദ്ഗദകണ്ഠയായി അവര്‍ പറഞ്ഞു.
മുന്‍ അന്താരാഷ്ട്ര താരം പി.യു ചിത്രയുടെ കായികാധ്യാപകന്‍ കൂടിയായ എന്‍.എസ് സിജില്‍ ആണ് അര്‍ച്ചനയുടെ കോച്ച്. ജൂനിയര്‍ ആണ്‍കുട്ടികുടെ 3000 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണ്ണം നേടിയ ജഗന്നാഥനടക്കം സിജില്‍ പരിശീലനം നല്‍കിയ 22 വിദ്യാര്‍ത്ഥികള്‍ പാലക്കാടു നിന്നു മത്സരത്തില്‍ മാറ്റുരച്ചു. കര്‍ഷകത്തൊഴിലാളികളുടെയും സാമ്പത്തിക പിന്നോക്ക കുടുംബാംഗങ്ങളിലെയും കുട്ടികളാണ് ഇവരിലധികവും. ഇടുക്കി സി.എച്ച്.എസ്. കാല്‍വരി മൗണ്ടിലെ അലീന സജിക്കു വെള്ളിയും പാലക്കാട്ടെ രേവതി രാജിനു വെങ്കലവും ലഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page