പ്രശസ്ത നാടോടി ഗായികയും പത്മഭൂഷൺ ജേതാവുമായ ശാർദ സിൻഹ അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത നാടോടി ഗായികയും പത്മഭൂഷൺ ജേതാവുമായ ശാർദ സിൻഹ അന്തരിച്ചു. 72 വസായിരുന്നു. ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ഒക്ടോബർ 27-നാണ് ശാർദയെ ന്യൂഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗായികയുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്ന മകൻ അൻഷുമാൻ സിൻഹ ഇൻസ്റ്റഗ്രാമിൽ ഗായികയുടെ മരണ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ‘ബീഹാർ കോകില’ എന്നറിയപ്പെടുന്ന ശാരദ സിൻഹ, ഭോജ്‌പുരി, മൈഥിലി, മഗാഹി സംഗീതം എന്നിവയ്‌ക്ക് നൽകിയ മഹത്തായ സംഭാവനകൾ അമൂല്യമാണ്.ബീഹാറിൻ്റെ പരമ്പരാഗത സംഗീതം ആസ്വാദകരിലെത്തിക്കുന്നതിൽ അവർ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. റോജെ റോജെ ഉഗേല, സുന ഛത്തി മായ്, ജോഡേ ജോഡേ സുപാവ, പട്‌ന കേ ഘട്ട് പർ, കെൽവാ കേ പാട് പർ ഉഗാലൻ സൂരജ് മാൽ ജാകെ ജുകെ, ഹേ ഛത്തി മയ്യാ, ഹോ ദിനനാഥ്, ബഹാംഗി ലചകത് ജായേ എന്നിവയാണ് ശാരദ സിൻഹയുടെ ജനപ്രിയ ഗാനങ്ങൾ. ഗാനരംഗത്ത് അവർ നൽകിയ സംഭാവനകൾ പരിഗണിച്ച് 2018 ൽ ആണ് രാജ്യം അവർക്ക് പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചിരുന്നു. 1991ല്‍ പത്മശ്രീയും സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page