‘ക്ഷേത്രത്തിലെത്തി മാപ്പ് ചോദിക്കണം, അല്ലെങ്കില്‍ 5 കോടി രൂപ നല്‍കണം’; ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

മുബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ജയിലില്‍ക്കിടക്കുന്ന ലോറന്‍സ് ബിഷ്ണോയ്യുടെ സഹോദരനെന്നു വിശേഷിപ്പിച്ചയാളാണ് ഭീഷണി സന്ദേശം അയച്ചത്. മുക്കബൈ പൊലീസിന്റെ ട്രാഫിക് കണ്‍ട്രോളിലേക്കാണ് സന്ദേശമെത്തിയത്. സന്ദേശം അതീവ ഗൗരവത്തിലാണ് പൊലീസ് എടുത്തിരിക്കുന്നത്. വര്‍ലി പൊലീസ് സ്റ്റേഷനില്‍ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സന്ദേശം അയച്ച നമ്പര്‍ കണ്ടെത്താനായിട്ടുണ്ടെന്നാണ് വിവരം.
‘ഇതു ലോറന്‍സ് ബിഷ്ണോയ്യുടെ സഹോദരനാണ്. സല്‍മാന്‍ ഖാന് സ്വന്തം ജീവന്‍ വേണമെങ്കില്‍ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി നല്‍കുകയോ വേണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തെ കൊല്ലും, ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണ്’ – ഭീഷണി സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെയായിരുന്നു. മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിന്റെ കൊലപാതകത്തെ തുടര്‍ന്ന് താരത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒക്ടോബര്‍ 30 ന് അജ്ഞാതനില്‍ നിന്ന് സല്‍മാന് സമാനമായ വധഭീഷണി ഉണ്ടായിരുന്നു.
സല്‍മാന്‍ ഖാനും എന്‍സിപി എംഎല്‍എയും ബാബ സിദ്ദിഖിന്റെ മകനുമായ സീഷാന്‍ സിദ്ദിഖും ഉള്‍പ്പെട്ട ഭീഷണി വിളി കേസില്‍ ഒക്ടോബര്‍ 28 ന് നോയിഡയില്‍ നിന്നുള്ള 20 വയസ്സുകാരനെ അറസ്റ്റ് ചെയ്തിരുന്നു. നോയിഡയിലെ സെക്ടര്‍ 39 ല്‍ വെച്ചാണ് ഗുര്‍ഫാന്‍ ഖാന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് തയ്യബ് അറസ്റ്റിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page