ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; അധ്യാപികയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, ബദിയഡുക്കയില്‍ ഒരു പരാതികൂടി


കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മുന്‍ ഡിവൈഎഫ്‌ഐ നേതാവും അധ്യാപികയുമായ യുവതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. പുത്തിഗെ, ബാഡൂര്‍ എ എല്‍ പി സ്‌കൂള്‍ അധ്യാപികയായ ഷേണി, ബജകൂഡ്‌ലുവിലെ സച്ചിതാറൈ (27)യുടെ അപേക്ഷയാണ് കോടതി തള്ളിയത്. കേസുകളുടെ ഗൗരവം കണക്കിലെടുത്തും സംസ്ഥാനത്തിനു അകത്തും പുറത്തുമുള്ള പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലനില്‍ക്കുന്നത് കണക്കിലെടുത്തുമാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. കുമ്പള, ബദിയഡുക്ക, കര്‍ണ്ണാടകയിലെ ഉപ്പിനങ്ങാടി, പൊലീസ് സ്റ്റേഷനുകളിലാണ് സച്ചിതയ്‌ക്കെതിരെ കേസുള്ളത്. ഇതിനിടയില്‍ സച്ചിതയ്‌ക്കെതിരെ ഒരു പരാതി കൂടി ബദിയഡുക്ക പൊലീസില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ കേസെടുത്തിട്ടില്ല.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഹരിതകര്‍മ്മസേനയിലും തട്ടിപ്പ്: 40000 രൂപ യൂസര്‍ഫീസ് ബാങ്കിലടച്ചപ്പോള്‍ 4000രൂപ; പഞ്ചായത്ത് ഓഫീസിനു നല്‍കിയ ബാങ്ക് രസീത് കൗണ്ടര്‍ ഫോയിലില്‍ 40,000 രൂപയെന്ന് തിരുത്ത്: മഹിളാ അസോസിയേഷന്‍ വില്ലേജ് പ്രസിഡന്റുള്‍പ്പെടെ രണ്ടുപേരെ ജോലിയില്‍ നിന്നു മാറ്റി നിറുത്തി; ഓഡിറ്റിംഗ് തകൃതിയില്‍
മഞ്ചേശ്വരം, കടമ്പാറില്‍ യുവ അധ്യാപികയും ഭര്‍ത്താവും ജീവനൊടുക്കിയത് എന്തിന്? ; അധ്യാപികയെ സ്‌കൂട്ടറില്‍ എത്തി മര്‍ദ്ദിച്ച സ്ത്രീകള്‍ ആര്?, സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്, ദുരൂഹതയേറുന്നു

You cannot copy content of this page

Light
Dark