ഡയറി എഴുതാത്തതിന്റെ പേരില്‍ കരയുന്നതുവരെ തല്ലി; അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച അധ്യാപിക സെലിന്‍ പൊലീസില്‍ കീഴടങ്ങി

തൃശൂര്‍: അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപിക സെലിനെ അറസ്റ്റ് ചെയ്തു. നെടുപുഴ പൊലീസ് ബുധനാഴ്ച രാത്രിയിലാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപികയായ സെലിന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ വിദ്യാര്‍ഥിയെയാണ് അധ്യാപിക തല്ലിച്ചതച്ചത്. ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചറുടെ മര്‍ദ്ദനം. കുട്ടിയുടെ ഇരു കാല്‍മുട്ടിനു താഴെ ക്രൂരമായി തല്ലിയത്. രക്ഷിതാക്കളുടെ പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു.
സംഭവം നടന്ന് ഒരാഴ്ചയായിട്ടും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കെയാണ് അധ്യാപിക കീഴടങ്ങിയത്. സ്‌കൂള്‍ മാനേജ്‌മെന്റ് പണം നല്‍കി ഒത്തുതീര്‍പ്പിനായി ശ്രമിച്ചെന്നും താന്‍ വഴങ്ങിയില്ലെന്നും രക്ഷിതാവ് പറഞ്ഞിരുന്നു. അതേസമയം, അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page