യുവനടിയുടെ പരാതി; മുകേഷ് എം.എല്‍.എ.യ്‌ക്കെതിരെ ബലാത്സംഗത്തിന് കേസ്; കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം, മുകേഷ് ഒളിവില്‍? വീടിനും ഓഫീസിനും പൊലീസ് കാവല്‍, രാജിക്ക് സമ്മര്‍ദ്ദമേറുന്നു, ഇടവേളബാബു, മണിയന്‍പിള്ള രാജു, ജയസൂര്യ തുടങ്ങിയവര്‍ക്കെതിരെയും കേസ്

 

കൊച്ചി: യുവനടി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ നടനും സിപിഎം എം.എല്‍.എ.യുമായ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മരട് പൊലീസ് കേസെടുത്തു. ആലുവയിലെ ഫ്‌ളാറ്റില്‍ 12 മണിക്കൂര്‍ നേരം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്.
നടിയുടെ പരാതിയില്‍ നടന്‍ ജയസൂര്യക്കെതിരെ കന്റോണ്‍മെന്റ് പൊലീസും ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസും കേസെടുത്തു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു, അഡ്വ.വി.എസ് ചന്ദ്രശേഖരന്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.
അതേ സമയം നടനും എം.എല്‍.എയുമായ മുകേഷ് ഒളിവില്‍ പോയി. മൂന്നു ദിവസമായി കൊല്ലത്തെ വീട്ടിലും ഓഫീസിലും അദ്ദേഹമില്ല. പ്രതിഷേധങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കൊല്ലത്തെ വീടിനും ഓഫീസിനും കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരത്തെ വീടിനും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനിടയില്‍ മുകേഷ് എം.എല്‍.എ സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യം ശക്തമായി. സിപിഐ നേതാവ് ആനിരാജയും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനും മുകേഷിന്റെ രാജി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു മന്ത്രിസഭയ്ക്കു പ്രതിസന്ധി ഉണ്ടാകാത്ത തരത്തില്‍ മുകേഷ് നിലപാടെടുക്കണമെന്നു സിപിഐ നേതാവ് പ്രകാശ് ബാബു ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സിപിഐയുടെ നിലപാട് പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇന്നെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ ഇടത് മുന്നണി സംസ്ഥാന കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഇന്നു പത്തുമണിക്ക് പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ദേശീയപാത നിർമ്മാണം: മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ മൈലാട്ടിയിലെ ലേബർ ക്യാമ്പിൽ തൊഴിലാളികൾ തമ്മിൽ സംഘർഷം, രണ്ടുപേർക്ക് കുത്തേറ്റു, ഒരാളുടെ നില അതീവ ഗുരുതരം, കേസിലെ പ്രതികളായ അച്ഛനും മകനും മുങ്ങി, പ്രതികളെ പിടികൂടാൻ പൊലീസ് പൊതുജന സഹായം തേടി
ചന്തേരയിലെ പ്രകൃതി വിരുദ്ധ പീഡനം: എ ഇ ഒയും ആര്‍ പി എഫ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍; യൂത്ത്‌ലീഗ് നേതാവ് മുങ്ങി, കേസുകള്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലേയ്ക്ക് മാറ്റി, അറസ്റ്റിലായവരില്‍ ഉന്നത രാഷ്ട്രീയ നേതാവിന്റെ ബന്ധുവും

You cannot copy content of this page