കാറും ലോറിയും കൂട്ടിയിടിച്ചു യുവതി മരിച്ചു; മരണപ്പെട്ടത് ബേഡഡുക്ക പഞ്ചായത്ത് സെക്രട്ടറിയുടെ ഭാര്യ

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശിനി മീന(41)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. മീന സഞ്ചരിച്ച കാറില്‍ ലോറി വന്നിടിച്ചായിരുന്നു അപകടം. വാഹനത്തില്‍ മീനയും മകന്‍ അഭിമന്യുവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. മകനെ ട്യൂഷന് കൊണ്ടുവിടാന്‍ പോയ സമയത്തായിരുന്നു അപകടമുണ്ടായത്. കൊല്ലം ഭാഗത്ത് നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന കാറ് തോട്ടയ്ക്കാട് പാലത്തിന് സമീപം വലത് വശത്തേക്ക് തിരിയുന്നതിനിടെ പിന്നില്‍ നിന്ന് അതേ ദിശയില്‍ വന്ന തമിഴ്നാട് രജിസ്ട്രേഷന്‍ …

ആ ഭാഗ്യശാലി ഇവിടെയുണ്ട്; തിരുവോണം ബംപര്‍ ആലപ്പുഴ സ്വദേശി ശരത്തിന്, ടിക്കറ്റ് എടുത്തത് നെട്ടൂരില്‍ നിന്ന്

ആലപ്പുഴ: 25 കോടിയുടെ തിരുവോണം ബംപര്‍ അടിച്ചത് സ്ത്രീയ്ക്കല്ല. ഭാഗ്യവാന്‍ തുറവൂര്‍ സ്വദേശി ശരത് എസ് നായര്‍. നെട്ടൂരില്‍ നിന്നാണ് ശരത് ടിക്കറ്റ് എടുത്തത്. നെട്ടൂര്‍ നിപ്പോണ്‍ പെയിന്റ്‌സ് ജീവനക്കാരനാണ്. തുറവൂര്‍ തൈക്കാട്ടുശേരി എസ്ബിഐ ശാഖയില്‍ ടിക്കറ്റ് ഹാജരാക്കി. ആരാണ് ആ ഭാഗ്യശാലിയെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു കഴിഞ്ഞ രണ്ട് നാളുകളായി കേരളം. നെട്ടൂര്‍ സ്വദേശിനിക്കാണ് ലോട്ടറിയടിച്ചതെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തു വന്നിരുന്നു. ലതീഷ് വിറ്റ TH 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത്. വൈറ്റില …

ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ കടത്തിയ 8344 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ട്രെയിനില്‍ കടത്തിയ 8344 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് റെയില്‍വേ പൊലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശ് മൗനാഥ് ഭഞ്ചന്‍ സ്വദേശി കൃഷ്ണ സോങ്കാര്‍(24) ആണ് പിടിയിലായത്. മംഗളൂരു- കോയമ്പത്തൂര്‍ എക്‌സപ്രസിലെ യാത്രക്കാരനായിരുന്നു യുവാവ്. ട്രെയിന്‍ കുമ്പളയിലെത്തിയപ്പോള്‍, സംശയം തോന്നിയ റെയില്‍വേ പൊലീസ് കോച്ചിലെ ശുചിമുറിക്ക് സമീപത്ത് കണ്ട ചാക്ക് കെട്ട് പരിശോധിച്ചു. രണ്ടുബാഗുകളിലായി സൂക്ഷിച്ച പുകയില ഉല്‍പ്പന്നങ്ങളാണ് ചാക്കിലുണ്ടായിരുന്നത്. ഉത്തര്‍പ്രദേശില്‍ നിന്ന് മംഗളൂരു വഴി കോഴിക്കോട് ഭാഗത്തേക്ക് വില്‍പനക്കയി കൊണ്ടുപോവുകയായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍. കാസര്‍കോട് റെയില്‍വേ …

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ഹൈക്കോടതി ഇടപെട്ടു; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ഒടുവില്‍ ഹൈക്കോടതി ഇടപെട്ടു. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അന്വേഷണം നടത്തുക. ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ തീരുമാനത്തെ സര്‍ക്കാര്‍ സ്വാഗതം ചെയ്തു. കോടതി ഇടപെടലില്‍ വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞ ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ സഹകരിക്കുമെന്നും ഉറപ്പു നല്‍കി. സര്‍ക്കാരിനോ ദേവസ്വം വകുപ്പിനോ ഒരു പങ്കും ഇല്ല. …

പിലിക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ അധ്യാപകന്‍ കൊടക്കാട് പാടിക്കീലിലെ ടി.എം ശ്രീധരന്‍ അന്തരിച്ചു

ചെറുവത്തൂര്‍: പിലിക്കോട് സികെഎന്‍എസ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ അധ്യാപകനും കൊടക്കാട് പാടിക്കീല്‍ സ്വദേശിയുമായ ടി.എം ശ്രീധരന്‍ അന്തരിച്ചു. ഹിന്ദി അധ്യാപകനായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ. ഭാര്യ: പരേതയായ ദ്രൗപതി അമ്മ. മക്കള്‍: സുരേഷ് ബാബു, മനോജ്(മധൂര്‍), സുമന ദേവി(തലശേരി). മരുമക്കള്‍: സോയ( കുറുവേലി), ഉഷ(മട്ടന്നൂര്‍), ഉദയകുമാര്‍( തലശേരി). സഹോദരങ്ങള്‍: ഗോവിന്ദന്‍ നമ്പീശന്‍, പരേതരായ സാവിത്രി അമ്മ, നങ്ങേലി അമ്മ, കുഞ്ഞിനാരായണന്‍ നമ്പീശന്‍, കല്യാണിക്കുട്ടി അമ്മ, ദേവകിക്കുട്ടി അമ്മ.

കുമ്പളപ്പള്ളിയിലെ ഗൃഹനാഥന്റെ കൊല; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍, പോസ്റ്റുമോര്‍ട്ടം ഉച്ചയോടെ പരിയാരത്ത്

കാസര്‍കോട്: കുമ്പളപ്പളളിയില്‍ അയല്‍വാസിയായ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. കുമ്പളപ്പള്ളി ചിറ്റമൂല ഉന്നതിയിലെ കെ ശ്രീധരന(48)നാണ് അറസ്റ്റിലായത്. അയല്‍വാസിയും ബന്ധുവുമായ കെ കണ്ണന്‍ (80)നെ ശ്രീധരന്‍ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച വൈകീട്ടാണ് കൊല നടന്നത്. കണ്ണന്റെ വീട്ടിലെത്തി വടികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ കണ്ണന്‍ മരണപ്പെട്ടു. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ശ്രീധരനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിലേല്‍പ്പിച്ചു. പ്രതിയെ തിങ്കളാഴ്ച കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കും. ജില്ലാശുപത്രിയിലുള്ള മൃതദേഹം ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം …

പാലക്കാട് കുട്ടിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: വീണുപരിക്കേറ്റ ഒന്‍പതുവയസുകാരിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. ജൂനിയര്‍ റസിഡന്റ് ഡോ. മുസ്തഫ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സര്‍ഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. അതേസമയം ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി. ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നല്‍കിയെന്നായിരുന്നു ഡിഎംഒ ചുമതലപ്പെടുത്തിയ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സാഹചര്യങ്ങള്‍ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു. ചികിത്സാ സഹായമടക്കം …

ചൊവ്വന്നൂരിൽ യുവാവിനെ കൊലപ്പെടുത്തിയത് പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതിനാൽ, സമാനമായ 2 കേസുകളിലും പ്രതിയായ കൊലയാളി പിടിയിൽ

കുന്നംകുളം: ചൊവ്വന്നൂരിൽ വാടക ക്വാർട്ടേഴ്‌സിൽ യുവാവിനെ കൊലപ്പെടുത്തി അഗ്നിക്ക് ഇരയാക്കിയ പ്രതി മണിക്കൂറുകൾക്ക് അകം പിടിയിൽ. ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപം സെന്റ് മേരീസ് ക്വാർട്ടേഴ്‌സിലെ താമസക്കാരനും സെക്യൂരിറ്റി ജീവനക്കാരനുമായ സണ്ണി(62)യെയാണ് അറസ്റ്റ് ചെയ്തത്. തൃശൂർ ശക്തൻ സ്റ്റാൻഡിനടുത്ത് നിന്ന് ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ഇയാൾ പിടിയിലായത്. പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതാണ് കൊലക്കു കാരണമെന്ന് പൊലീസ് പറയുന്നു. സമാനമായ രണ്ടു കൊലപാതകങ്ങൾ സണ്ണി ചെയ്തിട്ടുണ്ട്. ഇതിൽ ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് ആറു വർഷം മുമ്പാണ് ജയിൽ മോചിതനായത്. …

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ; പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി ഐസിയുവിൽ

കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടതിനാലാണ് ഐസിയുവിലേക്ക് മാറ്റിയത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ഡോക്ടറുടെ സൂഷ്മ നിരീക്ഷണത്തിലായിരുന്നു മഅ്ദനി. സന്ദര്‍ശക നിയന്ത്രണത്തിലായിരുന്നു മൂന്നുമാസമായി മഅ്ദനി കഴിഞ്ഞത്. രക്തസമ്മര്‍ദം കുറയുക, ഇടയ്ക്കിടെ കടുത്ത ശ്വാസതടസമുണ്ടാവുക, ഹൃദയമിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പിന്നീട് മഅദനിയെ തീവ്രപരിചരണ …

ജയ്പൂരിലെ ആശുപത്രി ഐസിയുവിൽ വൻ തീപിടിത്തം; ആറ് രോഗികൾ വെന്തു മരിച്ചു, അഞ്ചുപേർ ഗുരുതര നിലയിൽ

ജയ്പൂർ: സ്വാമി മൻസിംഗ് ആശുപത്രിയിലെ ഐസിയുവിൽ വൻ തീപിടിത്തം. ആറു രോഗികൾ വെന്ത് മരിച്ചു. അഞ്ചുപേർ ഗുരുതര നിലയിൽ. ഞായറാഴ്ച രാത്രിയിലാണ് ആശുപത്രിയിൽ തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലം ആണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീ പിടിച്ചപ്പോൾ തന്നെ ആശുപത്രി ജീവനക്കാർ രോഗികളെ മറ്റു മുറികളിലേക്ക് മാറ്റിയിരുന്നു. എന്നാൽ ആറു പേർ ഗുരുതരാവസ്ഥയിൽ ആവുകയും പിന്നീട് മരിക്കുകയും ആയിരുന്നു. 24 രോഗികളാണ് ഐസിയുവിൽ ഉണ്ടായിരുന്നത്. ഗുരുതരാവസ്ഥയിലുള്ള അഞ്ചുപേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. മറ്റു …

കരിന്തളത്ത്‌ വയോധികനെ അയൽവാസി തലക്കടിച്ചു കൊന്നു

കാസർകോട്: കരിന്തളം കുമ്പളപ്പള്ളിയിൽവയോധികനെ അയൽവാസിതലക്കടിച്ചുകൊന്നു. കുമ്പളപ്പള്ളിചിറ്റമൂല ഉന്നതിയിലെ കെ കണ്ണൻ (80)നെയാണ് അയൽവാസിയും ബന്ധുവുമായ കെ ശ്രീധരൻ (45) തലക്കടിച്ച് കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. സ്വന്തം വീട്ടിൽ ചെന്നാണ് കണ്ണനെ വടി കൊണ്ട് തലക്കടിച്ച് വീഴ്ത്തിയത്. തലയുടെ പിൻഭാഗത്താണ് അടിയേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മദ്ധ്യേ മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി സി കെ സുനിൽകുമാർ, നീലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയ് സംഭവസ്ഥലത്ത് എത്തി. ഭാര്യ: പുത്തരിച്ചി. മക്കൾ: ശരി, ചന്ദ്രൻ, ജയൻ …

സ്‌കൂള്‍ കലോല്‍സവത്തിലെ മൈം; പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം തടസപ്പെടുത്തിയ അധ്യാപകരുടെ നടപടിയില്‍ തെറ്റില്ലെന്ന് ഡിഡിഇ, മുടങ്ങിയ കലോത്സവം തിങ്കളാഴ്ച്ച വീണ്ടും നടക്കും

കാസര്‍കോട്: കുമ്പള ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവതരിപ്പിച്ച മൈം ഷോ തടസ്സപ്പെടുത്തിയ സംഭവത്തില്‍ അധ്യാപകരെ സംരക്ഷിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, കലോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മുദ്രാവാക്യം വിളിയടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായതാണ് കലോത്സവം നിര്‍ത്തിവെക്കാന്‍ കാരണമായതെന്നാണ് ഡിഡിഇ പറയുന്നത്. മൈം കലോത്സവ മാനുവലിന് വിരുദ്ധമെന്ന് തോന്നിയതിനാലാണ് തടഞ്ഞത്. അധ്യാപകരുടെ ഭാഗത്തുനിന്ന് മനഃപൂര്‍വമായ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്ന സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ …

സ്ത്രീധന പീഡനം; ഗര്‍ഭിണിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചു കൊന്നു, മൃതദേഹം ആരുമറിയാതെ സംസ്‌കരിച്ചു

ലഖ്‌നൗ: സ്ത്രീധന പീഡനത്തിന് ഇരയായി ഗര്‍ഭിണി കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരി ജില്ലയിലെ ഗോപാല്‍പൂര്‍ ഗ്രാമത്തില്‍ ആണ് സംഭവം. 21 വയസുകാരി രജനി കുമാരിയെ ആണ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തിയത്. രംഗ്പൂര്‍ സ്വദേശിയാണ് രജനി കുമാരി. കഴിഞ്ഞ ഏപ്രിലിലാണ് ഗോപാല്‍പൂര്‍ സ്വദേശി സച്ചിനെ യുവതി വിവാഹം ചെയ്തത്. പിന്നാലെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ബന്ധുക്കള്‍ യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം. സച്ചിന്റെ സഹോദരന്മാരായ പ്രാന്‍ഷു, സഹ്ബാഗ്, ബന്ധുക്കളായ രാം നാഥ്, ദിവ്യ, ടിന എന്നിവര്‍ ചേര്‍ന്ന് …

കാമുകന് സുഹൃത്തായ യുവതിയെ പരിചയപ്പെടുത്തി; ഇരുവരെയും ഹോട്ടല്‍മുറിയില്‍ കണ്ടു; മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി

ബംഗളൂരു: കാമുകനെ സുഹൃത്തായ യുവതിക്കൊപ്പം ഹോട്ടല്‍ മുറിയില്‍ കണ്ടതിന് പിന്നാലെ വീട്ടമ്മ ജീവനൊടുക്കി. ബംഗളൂരു കാമാക്ഷിപാളയില്‍ 38 കാരിയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി അഗ്രഹാര ദസറഹളളിയിലെ ഹോട്ടല്‍ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും രണ്ടുപെണ്‍മക്കള്‍ക്കും ഒപ്പമാണ് 38-കാരി കാമാക്ഷിപാളയയില്‍ താമസിക്കുന്നത്. ഇതിനിടെ അയല്‍വാസിയും ഓഡിറ്ററായി ജോലിചെയ്യുന്ന യുവാവുമായി ഇഷ്ടത്തിലായി. ഒരുവര്‍ഷമായി രഹസ്യബന്ധം തുടര്‍ന്നു വരുന്നതിനിടെ തന്റെ സഹൃത്തായ മറ്റൊരു യുവതിയെ വീട്ടമ്മ കാമുകന് പരിചയപ്പെടുത്തിയിരുന്നു. പിന്നാലെ ഈ യുവതിയും വീട്ടമ്മയുടെ കാമുകനും സൗഹൃദത്തിലായി. ഇക്കാര്യം വീട്ടമ്മ …

നടന്നുപോകുന്ന ആളെ തടഞ്ഞുനിര്‍ത്തി പണം തട്ടിയെടുത്ത് രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു, മോഷണ സംഘത്തിലെ ഒരാള്‍ പിടിയില്‍

കണ്ണൂര്‍: ന്യൂമാഹിയില്‍ മോഷണശ്രമത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. മോഷ്ടാവിനൊപ്പം ഉണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി ബഷീര്‍ പിടിയിലായി. ശനിയാഴ്ച വൈകീട്ട് പെരിങ്ങാടി മമ്മി മുക്കില്‍ വച്ചാണ് സംഭവം. ന്യൂ മാഹി സ്വദേശി മുസ്തഫയെ തടഞ്ഞു നിര്‍ത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്ന ശേഷം സംഘം രക്ഷപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുസ്തഫ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി വരവെയാണ് പെരിങ്ങാടി റെയില്‍വെ ഗേറ്റിന് സമീപം ഒരാളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. …

വയലാര്‍ സാഹിത്യ പുരസ്‌കാരം ഇ സന്തോഷ് കുമാറിന്

തിരുവനന്തപുരം: 49ാമത് വയലാര്‍ സാഹിത്യ പുരസ്‌കാരം ഇ സന്തോഷ് കുമാറിന്. ‘തപോമയിയുടെ അച്ഛന്‍’ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. ടിഡി രാമകൃഷ്ണന്‍, എന്‍ പി ഹാഫീസ് മുഹമ്മദ്, പ്രിയ എ എസ് എന്നിവരടങ്ങുന്ന സമിതിയാണ് ഇ സന്തോഷ് കുമാറിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റാണു പുരസ്‌കാരം സമ്മാനിക്കുന്നത്. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലെ ‘സോനാറ്റ’ ഹാളില്‍ ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളും വയലാര്‍ ട്രസ്റ്റ് അംഗങ്ങളും പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ …

സുരേഷ് ഗോപി ചിത്രത്തിനായി പുലര്‍ച്ചെ കൃത്രിമ സ്ഫോടനം; ഭൂമികുലുക്കമെന്ന് കരുതി പരിസരവാസികള്‍ ഇറങ്ങിയോടി, പ്രതിഷേധം

വാഗമണ്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടന്ന കൃത്രിമ സ്‌ഫോടനം നാട്ടുകാരില്‍ പരിഭ്രന്തി പരത്തി. ഉഗ്ര ശബ്ദം കേട്ട് വീടുകളിലുണ്ടായിരുന്ന ആളുകള്‍ ഇറങ്ങിയോടി. വെള്ളിയാഴ്ച രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയിലാണ് സംഭവം നടന്നത്. വാഗമണ്ണിലെ ഫാക്ടറിയ്ക്ക് സമീപത്താണ് പൊട്ടിത്തെറിയുണ്ടായത്. സെറ്റിലെ കെട്ടിടത്തിന്റെ മാതൃക വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ വന്‍ശബ്ദം കേട്ട് പലരും ഭൂമികുലുക്കമെന്ന് കരുതി വീടുകളില്‍ നിന്ന് പുറത്തേക്കോടുകയായിരുന്നു. പിന്നെയാണ് ഇത് സുരേഷ് ഗോപി നായകനായ സിനിമയുടെ ഭാഗമായി നടത്തിയ …

മരക്കാപ്പ് കടപ്പുറത്ത് മത്തിച്ചാകര; വാരിയെടുക്കാന്‍ തിരക്കോട് തിരക്ക്

കാസര്‍കോട്: കണ്ണൂര്‍ പയ്യാമ്പലത്തിന് പിന്നാലെ നീലേശ്വരം മരക്കാപ്പ് കടപ്പുറത്തും മത്തിച്ചാകര. ഞായറാഴ്ച രാവിലെ 6 മണിക്കും എട്ടരയ്ക്കുമിടയിലാണ് ചാകരയുണ്ടായത്. ചാകരയുടെ വിഡിയോ പ്രചരിച്ചതോടെ നിരവധിയാളുകള്‍ കൂട്ടത്തോടെയെത്തി. ഉല്‍സവപ്രതീതിയാണ് തീരത്തുണ്ടായത്. എത്തിയവര്‍ സഞ്ചികളിലും ചാക്കുകളിലുമായി പിടയ്ക്കുന്ന മത്തി വാരിയിട്ടു. ദൃശ്യങ്ങള്‍ പകര്‍ത്താനും നിരവധി പേര്‍ മരക്കാപ്പ് കടപ്പുറത്തെത്തി. ശനിയാഴ്ച പയ്യാമ്പലത്തും ചാകരയുണ്ടായിരുന്നു. ചെറിയ മത്തിക്ക് വിപണിയില്‍ ഒരു കിലോയ്ക്ക് 50-100 രൂപയാണ് വില.