മണല്‍ കടത്ത്: ടിപ്പര്‍ ലോറി ഡ്രൈവറും ഉടമയും അറസ്റ്റില്‍; മണല്‍ കടത്തിനു പറമ്പിലൂടെ റോഡ് ഉണ്ടാക്കിക്കൊടുത്ത ആള്‍ക്കു വേണ്ടി തിരച്ചില്‍

കാസര്‍കോട്: അനധികൃതമായി പൂഴി കടത്തിയ ടിപ്പര്‍ ലോറി ഡ്രൈവറെയും ലോറി ഉടമയെയും കുമ്പള പൊലീസ് അറസ്റ്റു ചെയ്തു.
മണല്‍ കടത്തുന്നതിന് പറമ്പിലൂടെ റോഡ് ഉണ്ടാക്കിക്കൊടുത്ത ആളെ പിടികൂടുന്നതിനു പൊലീസ് അന്വേഷണമാരംഭിച്ചു.
കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുഴയോരങ്ങളില്‍ അനധികൃത മണല്‍ കടത്ത് അതിരൂക്ഷമാവുന്നതിനിടയിലാണ് പൊലീസ് നടപടി. കുമ്പള ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നിര്‍ദ്ദേശമനുസരിച്ചു എസ് ഐ മാരായ കെ സനിത്, അനന്തകൃഷ്ണന്‍ ആര്‍ മേനോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി കസ്റ്റഡിയിലെടുത്തു.
ടിപ്പര്‍ ഡ്രൈവര്‍ ചേപ്പിനടുക്ക മദീന മന്‍സിലിലെ മൊയ്തീന്‍ കുഞ്ഞി (32), ടിപ്പര്‍ ഉടമ ഷിറിയ ഒളയത്തെ കബീര്‍ (44)എന്നിവരാണ് അറസ്റ്റിലായത്. മൊയ്തീന്‍ കുഞ്ഞിയെ കോടതി രണ്ടാഴ്ചത്തേക്കു റിമാന്റു ചെയ്തു. ടിപ്പര്‍ ഉടമയെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു.
സര്‍ക്കാര്‍ മുതല്‍ മോഷണക്കേസാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളതെന്നു പൊലീസ് പറഞ്ഞു.
പുത്തിഗെ പുഴയിലെ പാച്ചാണിയില്‍ നിന്നു ടിപ്പറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്ന പുഴമണലാണ് പൊലീസ് പിടികൂടിയത്‌. പുഴമണലുമായി ടിപ്പര്‍ അതിവേഗതയില്‍ ഓടിച്ചു പോവുകയായിരുന്ന മൊയ്തീന്‍ കുഞ്ഞിയെ പുത്തിഗെയില്‍ വച്ചാണ് പൊലീസ് പിടികൂടിയത്.
ബുധനാഴ്ച വൈകിട്ടാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ടിപ്പര്‍ ഉടമയെയും കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു. സ്റ്റേഷന്‍ പരിധിയിലെ മണല്‍ കടത്തിനെതിരെ കര്‍ശന നടപടി തുടരുമെന്നു പൊലീസ് മുന്നറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നിയമസഭാ തെരഞ്ഞെടുപ്പ് സുരക്ഷ: നാലു കമ്പനി പൊലീസ് കൂടി ജില്ലയില്‍ എത്തി, ഉപ്പളയിലും കുണിയയിലും നീലേശ്വരത്തും ക്യാമ്പു തുറന്നു, സി ആര്‍ പി എഫും ഇന്‍ഡോ ടിബറ്റ് ബോര്‍ഡര്‍ പൊലീസും ഉടന്‍ എത്തും
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു

You cannot copy content of this page