പി പി ചെറിയാൻ
ഒഹായോ: ഏഴു മക്കളെ കാറിലിരുത്തി ചൂതാട്ടത്തിന് പോയ അമ്മയെ ഒഹായോയിൽ അറസ്റ്റ് ചെയ്തു. 11 മാസം പ്രായമുള്ള കുഞ്ഞ് മുതൽ 15 വയസ്സുവരെയുള്ള തന്റെ ഏഴ് മക്കളെയും കാറിലിരുത്തി ഇവർ ഒരു ഇന്റർനെറ്റ് കഫേയിൽ ചൂതാട്ടത്തിന് പോവുകയായിരുന്നു.
40 മിനിറ്റോളംമുതിർന്നവർ ആരുമില്ലാതെ കുട്ടികൾ കാറിനുള്ളിൽ ഇരുന്നു. കാറിൽ ചെറിയ കുട്ടികൾക്കായി സുരക്ഷാ സീറ്റുകൾ ഉണ്ടായിരുന്നില്ലെന്നും, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയാണ് ഇവർ വണ്ടി ഓടിച്ചതെന്നും പോലീസ് കണ്ടെത്തി.
കുട്ടികളെ അപകടത്തിലാക്കിയതിന് ഏഴ് കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ കോടതിയിൽ ഇവർ കുറ്റം നിഷേധിച്ചു.
ജി.പി.എസ് ട്രാക്കിംഗ് ഉപകരണം ധരിക്കണമെന്ന നിബന്ധനയിൽ കോടതി ഇവരെ വിട്ടയച്ചു. സ്വന്തമായി അഭിഭാഷകനെ വയ്ക്കാൻ പണമില്ലാത്തതിനാൽ ഇവർക്കായി സർക്കാർ അഭിഭാഷകനെ നിയമിച്ചു.
സംഭവത്തിന് ശേഷം കുട്ടികളെ എങ്ങോട്ടാണ് മാറ്റിയത് എന്നതിൽ വ്യക്തതയില്ല. അന്വേഷണം തുടരുകയാണ്.







