അമേരിക്കയിൽ മരണത്തണുപ്പ്: ശീതക്കാറ്റിൽ മരണം 34 ആയി; വ്യോമഗതാഗതം സ്തംഭിച്ചു

പി പി ചെറിയാൻ

വാഷിംഗ്ടൺ: അമേരിക്കയിൽ ആഞ്ഞടിക്കുന്ന അതിശക്തമായ ശീതക്കാറ്റിലും മഞ്ഞുവീഴ്ചയിലും മരിച്ചവരുടെ എണ്ണം 34 ആയി ഉയർന്നു. 14 സംസ്ഥാനങ്ങളെ ബാധിച്ച ഈ പ്രകൃതിക്ഷോഭം രാജ്യത്തെ ജനജീവിതം പൂർണ്ണമായും തകിടം മറിച്ചു .

ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ മരണം .9 പേർഅവിടെ മരിച്ചു.. ടെക്സസ്, ലൂസിയാന, പെൻസിൽവേനിയ തുടങ്ങി 14 സംസ്ഥാനങ്ങളിൽ മരണങ്ങൾ സ്ഥിരീകരിച്ചു. അതിശൈത്യവും മഞ്ഞു വീഴ്ചയിലെ അപകടങ്ങളുമാണ് മരണകാരണം.

തിങ്കളാഴ്ച മാത്രം 5,220 വിമാനങ്ങൾ റദ്ദാക്കി. ഞായറാഴ്ച 11,000 സർവീസുകൾ റദ്ദാക്കിയിരുന്നു; ഇത് കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ സ്തംഭനമാണ്. ബോസ്റ്റൺ വിമാനത്താവളത്തിൽ 71% സർവീസുകളും നിലച്ചു.

കനത്ത മഞ്ഞുവീഴ്ചയിൽ പവർ ലൈനുകൾ തകരാറിലായതോടെ പത്തുലക്ഷത്തിലധികം പേർ കടുത്ത തണുപ്പിൽ വൈദ്യുതിയില്ലാതെ ദുരിതത്തിലാണ്.

ശീതക്കാറ്റ് മൂലമുള്ള നാശനഷ്ടങ്ങൾ 115 ബില്യൺ ഡോളർ വരെയാകുമെന്ന് അക്യുവെതർ കണക്കാക്കുന്നു.

വരും ദിവസങ്ങളിലും അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അത്യാവശ്യത്തിനല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page