പി പി ചെറിയാൻ
വാഷിംഗ്ടൺ ഡി.സി: ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ കടുത്ത നിലപാടുമായി യുഎസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. അമേരിക്കൻ മണ്ണിലെ വിഭവങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ ) സേവനങ്ങൾ ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വൻതോതിൽ പ്രയോജനപ്പെടുത്തുന്നത് സാമ്പത്തിക അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ചാറ്റ് ജി പി ടി പോലുള്ള പ്ലാറ്റ്‌ഫോമുകൾ അമേരിക്കൻ മണ്ണിലാണ് പ്രവർത്തിക്കുന്നതെന്നും അതിനായി അമേരിക്കയിലെ വൈദ്യുതിയാണ് ഉപയോഗിക്കുന്നതെന്നും നവാരോ ചൂണ്ടിക്കാട്ടി. ഈ സൗകര്യങ്ങൾ ഉപയോഗിച്ച് ഇന്ത്യയിലെ വൻകിട ഉപഭോക്താക്കൾ സേവനം നേടുന്നത് അമേരിക്കയ്ക്ക് നഷ്ടമാണെന്നാണ് അദ്ദേഹാം ചൂണ്ടിക്കാട്ടി .
ഡിജിറ്റൽ കയറ്റുമതിയെയും ഭൗതിക ഉൽപ്പന്നങ്ങളെപ്പോലെ തന്നെ സംരക്ഷണാത്മകമായ കാഴ്ചപ്പാടിലൂടെ കാണണമെന്നും അമേരിക്കൻ വിഭവങ്ങൾ മറ്റ് രാജ്യങ്ങൾക്കായി ചെലവഴിക്കുന്നത് നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള വ്യാപാര ചർച്ചകൾ മന്ദഗതിയിലായിരിക്കുന്ന സാഹചര്യത്തിലാണ് നവാരോയുടെ ഈ പുതിയ നീക്കം.
അമേരിക്കൻ ഐ.ടി മേഖലയിലെ ഈ പുതിയ തർക്കം വരും ദിവസങ്ങളിൽ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ എങ്ങനെ ബാധിക്കുമെന്നു സാമ്പത്തിക ലോകം ഉറ്റുനോക്കുന്നു,







