കച്ചവടം ഉറപ്പിച്ചത് 12 ലിറ്റര്‍ പാല്‍ കിട്ടുമെന്ന് വിശ്വസിപ്പിച്ച്, കിട്ടിയതോ ആറു ലിറ്റര്‍; 56,000 രൂപ കൊടുത്ത് പശുവിനെ വാങ്ങിയ ആള്‍ക്ക് 82,000 രൂപ നഷ്ടപരിഹാരം

കൊല്ലം: നാടോടിക്കാറ്റ് സിനിമയില്‍ ദാസനും വിജയനും പശുവിനെ വാങ്ങി വെട്ടിലായതുപോലെ, പശുക്കച്ചവടത്തിലെ തട്ടിപ്പില്‍ ഉപഭോക്തൃ തകര്‍ക്ക പരിഹാര ഫോറത്തിന്റെ ഇടപെടല്‍.
പറഞ്ഞത്രയും പാല്‍ ലഭിച്ചില്ലെന്ന പരാതിയെത്തുടര്‍ന്ന്, പശുവിനെ വാങ്ങിയ ആള്‍ക്ക് 82,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. 12 പന്ത്രണ്ട് ലിറ്റര്‍ പാല്‍ കിട്ടുമെന്ന് ഉറപ്പിച്ച് കച്ചവടം ചെയ്ത പശുവിന് ആറ് ലിറ്റര്‍ മാത്രം കിട്ടിയെന്നാണ് പരാതി.
കുളക്കട മഠത്തിനാപുഴ സുധാ വിലാസത്തില്‍ രമണന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഇടനിലക്കാര്‍ വഴി
56,000 രൂപ നല്‍കിയാണ് ഗര്‍ഭിണിയായ പശുവിനെ രമണന്‍ വാങ്ങിയത്. 12 ലിറ്റര്‍ പാല്‍ ലഭിക്കുമെന്ന ഉറപ്പിന്മേലാണ് കച്ചവടം നടന്നത്. 2023 മാര്‍ച്ച് 11 ന് പശു പ്രസവിച്ചു. മൂന്നുമാസം പശുവിനെ കറന്നെങ്കിലും 6 ലിറ്ററില്‍ കൂടുതല്‍ പാല്‍ ലഭിച്ചില്ല. പരാതിയുമായി ഇടനിലക്കാരനെയും വിറ്റവരെയും സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു. വിലയായി നല്‍കിയ 56,000 രൂപയും മാനസിക സംഘര്‍ഷം കണക്കിലെടുത്ത് 26,000 രൂപയം കോടതി ചിലവ് ഇനത്തില്‍ 10,000 രൂപയും നല്‍കണമെന്നാണ് കമ്മിഷന്റെ ഉത്തരവ്. 45 ദിവസത്തിനകം തുക കൊടുക്കണം. ഇല്ലെങ്കില്‍ ഒന്‍പത് ശതമാനം പലിശ കണക്കാക്കി കൊടുക്കേണ്ടി വരും. ആറ്റുവാശേരി കാഞ്ഞിരംവിള കുരുവിണവീട്ടില്‍ ഉണ്ണിക്കൃഷ്ണ പിള്ളയും ഭാര്യ ജയലക്ഷ്മിയും ആണ് പശുവിനെ രമണന് വിറ്റത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. പ്രവീണ്‍. പി പൂവറ്റൂര്‍ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഓക്‌സിജന്‍ മാസ്‌ക്ക് ഊരിയാല്‍ ജീവന്‍ പോകുമെന്ന് മംഗ്‌ളൂരു ഡോക്ടര്‍; നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ചിതയൊരുക്കി, മാസ്‌ക്ക് മാറ്റി ഏറെ നേരം കഴിഞ്ഞപ്പോള്‍ കാലുകള്‍ക്ക് അനക്കം, കുമ്പള കഞ്ചിക്കട്ട സ്വദേശിയായ വയോധികന്‍ ജന. ആശുപത്രിയില്‍ ചികിത്സയില്‍
വീട്ടില്‍ മറ്റാരും ഇല്ലാത്ത തക്കത്തില്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു; നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറിയ വെള്ളച്ചാലിലെ ഖാലിദ് മുസ്ലിയാറെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു

You cannot copy content of this page