പോത്ത് വളർത്തൽ കേന്ദ്രത്തിൽ നിന്നുള്ള മലിനജലം റോഡിൽ; ചോദ്യം ചെയ്ത യുവാവിനെ തടഞ്ഞു നിർത്തി ആക്രമിച്ചു , സംഭവം അഡൂർ , മയ്യളയിൽ, പൊലീസ് കേസെടുത്തു


കാസർകോട്:പോത്ത് വളർത്തൽ കേന്ദ്രത്തിൽ നിന്നുള്ള മലിനജലം റോഡിലേയ്ക്ക് ഒഴുക്കിയതു ചോദ്യം ചെയ്ത വിരോധത്തിൽ യുവാവിനെ തടഞ്ഞു നിർത്തി മർദ്ദിച്ചതായി പരാതി. അഡൂർ ,മയ്യളയിലെ പി.ബി. ജുനൈദിന്റെ പരാതിയിൽ മയ്യളയിലെ ജലാലുദ്ദീനെതിരെ ആദൂർ പൊലീസ് കേസടുത്തു. ശനിയാഴ്ച്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. മുഹമ്മദ് എന്നയാളുടെ സ്ഥലത്ത് താൽക്കാലിക ഷെഡ് സ്ഥാപിച്ചാണ് ജലാലുദ്ദീൻ പോത്തുകളെ വളർത്തുന്നത്.ഇവിടെ നിന്നുള്ള മലിന ജലം റോഡിലേയ്ക്ക് ഒഴുകുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നുവെന്നു ചൂണ്ടികാട്ടിയാണ് ജുനൈദ് ചോദ്യം ചെയ്തതെന്നു പറയുന്നു.ഇതിൽ പ്രകോപിതനായായിരുന്നു അക്രമമെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബഹു.ജില്ലാ കലക്ടര്‍ അറിയാന്‍: ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസര്‍ ഇല്ലാതെ ഒന്നരമാസം; രണ്ട് വര്‍ഷം മുമ്പ് സ്ഥലം മാറിയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനം ഇല്ല, ആവശ്യക്കാര്‍ ഓഫീസ് കയറിയിറങ്ങി കാലു തേഞ്ഞു

You cannot copy content of this page