കാസര്‍കോട്ട് ഡിജിപിയുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം; മയക്കുമരുന്ന്-മണല്‍ കടത്ത് സംഘങ്ങള്‍ക്കെതിരെ കനത്ത നടപടിക്ക് നിര്‍ദ്ദേശം ഉണ്ടായേക്കുമെന്ന് സൂചന

കാസര്‍കോട്: സംസ്ഥാന പൊലീസ് മേധാവിയായി സ്ഥാനമേറ്റ ശേഷം ഡിജിപി റവാഡ ചന്ദ്രശേഖര്‍ ആദ്യമായി കാസര്‍കോട്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം എത്തിയ അദ്ദേഹം പുലിക്കുന്നിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. ബുധനാഴ്ച ജില്ലാ പൊലീസ് ആസ്ഥാനത്ത് കാസര്‍കോട് ജില്ലയിലെ ഡിവൈ.എസ്.പിമാര്‍ തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ഡിജിപി എത്തിയത്. ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ക്രമസമാധാന പാലനത്തിനു മുന്‍തൂക്കം നല്‍കണമെന്ന നിര്‍ദ്ദേശം ഡിജിപി മുന്നോട്ടു വയ്ക്കുമെന്നാണ് സൂചന. ജില്ലയില്‍ പിടിമുറുക്കിയിട്ടുള്ള മയക്കുമരുന്ന്-മണല്‍ മാഫിയകളെ അടിച്ചമര്‍ത്താനുള്ള കര്‍ശന നിര്‍ദ്ദേശവും ഡിജിപി നല്‍കുമെന്നാണ് സൂചന.
ചൊവ്വാഴ്ച കണ്ണൂരില്‍ നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഡിജിപി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് മദ്യപിക്കാന്‍ പൊലീസ് അവസരം ഒരുക്കിയതായുള്ള റിപ്പോര്‍ട്ടുകളാണ് ഡിജിപിയുടെ അതൃപ്തിക്ക് ഇടയാക്കിയത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡിജിപി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
കുമ്പളയില്‍ മണല്‍ മാഫിയയുമായി ബന്ധമുണ്ടായിരുന്ന ആറു പൊലീസുകാരെ സസ്‌പെന്റ് ചെയ്ത സംഭവവും ഡിജിപിയുടെ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാന്റീന്‍ വരാന്തയില്‍ നില്‍ക്കുകയായിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥികളെ ഗൗനിച്ചില്ല; ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു, ചവിട്ടി വീഴ്ത്തി, 15 പേര്‍ക്കെതിരെ കേസ്, സംഭവം കാസര്‍കോട് ഗവ. കോളേജില്‍
ഭര്‍തൃവീട്ടില്‍ കൊടിയ പീഡനം; സ്വന്തം വീട്ടില്‍ അഭയം തേടി എത്തിയ യുവതിയെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു, ജീവനൊടുക്കാന്‍ ഇറങ്ങിത്തിരിച്ച യുവതിയെ നാട്ടുകാര്‍ രക്ഷിച്ചു, പൊലീസെത്തി ‘സഖി’യിലേക്ക് മാറ്റി, കുമ്പള പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കാസര്‍കോട്ട് ഡിജിപിയുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം; മയക്കുമരുന്ന്-മണല്‍ കടത്ത് സംഘങ്ങള്‍ക്കെതിരെ കനത്ത നടപടിക്ക് നിര്‍ദ്ദേശം ഉണ്ടായേക്കുമെന്ന് സൂചന

You cannot copy content of this page