‘നീതി നിയമവ്യവസ്ഥയില്‍ വിശ്വാസം തകര്‍ന്നു, ഒരു പെണ്ണിനും നീതികിട്ടുന്നില്ല, തന്റെയും കുഞ്ഞിന്റെയും മരണത്തിന് ഉത്തരവാദി ഭര്‍ത്താവും മാതാവും’; പുഴയില്‍ ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

കണ്ണൂര്‍: ചെമ്പല്ലിക്കുണ്ട് പുഴയില്‍ ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. തന്റെയും മകന്റെയും മരണത്തിനുത്തരവാദി ഭര്‍ത്താവ് കമല്‍രാജും ഭര്‍ത്താവിന്റെ മാതാവ് പ്രേമയുമാണെന്ന് റീമയുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. മാതാവിന്റെ വാക്ക് കേട്ട് തന്നെയും മകനെയും വീട്ടില്‍നിന്ന് ഇറക്കിവിട്ടുവെന്നും ചാകാന്‍ പറഞ്ഞുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ഭര്‍ത്താവിന്റെ മാതാവ് നിരന്തരം മാനസികമായി പീഡിപ്പിച്ചു. നാട്ടിലെ നിയമവ്യവസ്ഥയില്‍ വിശ്വാസം തകര്‍ന്നു. കുഞ്ഞിനൊപ്പം ജീവിച്ച് കൊതിതീര്‍ന്നിട്ടില്ല.
എപ്പോഴും വഴക്ക് പറഞ്ഞും എന്നെയും ഭര്‍ത്താവിനെയും തമ്മില്‍ തല്ലിച്ചും ഞങ്ങളുടെ ജീവിതം ഈ അവസ്ഥയില്‍ ആക്കിയെന്നും ഒരു പെണ്ണിനും നീതികിട്ടുന്നില്ലെന്നും ആത്മഹത്യകുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം റീമയുടെ കുഞ്ഞിന്റെ സംസ്‌കാരം ബുധനാഴ്ച നടന്നു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ ചെമ്പല്ലിക്കുണ്ട് പുഴയിലാണ് റീമയും കുഞ്ഞും ചാടിയത്. രണ്ടര വയസുകാരനായ കൃശിവിന്റെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ടാണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്.
നീണ്ട തെരച്ചിലിനൊടുവില്‍ ഞായറാഴ്ച രാവിലെയോടെയാണ് റീമയുടെ മൃതദേഹം കണ്ടെടുത്തത്. സ്‌കൂട്ടറിലാണ് റീമ മകനുമായി ചെമ്പല്ലിക്കുണ്ട് പാലത്തില്‍ എത്തിയത്. തുടര്‍ന്ന് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page