ഗര്‍ഭഛിദ്രം നടത്താതിരുന്നതിനാല്‍ യുവതി മരിച്ച സംഭവം: മൂന്ന് ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്ന് കോടതി

-പി പി ചെറിയാന്‍

വാര്‍സോ, പോളണ്ട് (എപി): 2021-ല്‍ രൂക്ഷമായ വിവാദത്തിന് വഴിവച്ച 30-കാരിയായ ഗര്‍ഭിണിയുടെ മരണത്തില്‍ മൂന്ന് പോളിഷ് ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്ന്‌കോടതി കണ്ടെത്തി.
തെക്കന്‍ പോളണ്ടിലെ ഒരു ആശുപത്രിയില്‍ 22-ാം ആഴ്ച ഗര്‍ഭാവസ്ഥയിലിരിക്കെ സെപ്‌സിസ് ബാധിച്ച് മരണപ്പെട്ട ഇസ എന്ന യുവതിയുടെ മരണം രാജ്യത്തെ കര്‍ശനമായ ഗര്‍ഭഛിദ്ര വിരുദ്ധ നിയമത്തിനെതിരെ വലിയ തെരുവുപ്രകടനങ്ങള്‍ക്ക് കാരണമായിരുന്നു. ഉടന്‍ ഗര്‍ഭഛിദ്രം നടത്താതെ ‘കാത്തിരുന്ന് കാണാന്‍’ ഡോക്ടര്‍മാര്‍ തീരുമാനിച്ചതാണ് ഇസയുടെ മരണത്തിന് കാരണമെന്ന് ആക്ടിവിസ്റ്റുകള്‍ ആരോപിച്ചിരുന്നു.

രണ്ട് ഡോക്ടര്‍മാര്‍ക്ക് പരോളില്ലാതെ ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവും മൂന്നാമത്തെയാള്‍ക്ക് രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഡ് ചെയ്ത തടവുമാണ് ലഭിച്ചതെന്ന് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഈ വിധിക്കെതിരെ ഇവര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്.

2022-ല്‍ ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍, രോഗിയെ ജീവന്‍ അപകടത്തിലാക്കുന്ന സാഹചര്യത്തിലേക്ക് തള്ളിവിട്ടു എന്നാണ് ആരോപിച്ചിരുന്നത്. രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത മരണത്തിന് കാരണക്കാരായതിനും കുറ്റം ചുമത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page