കുറ്റകൃത്യം പെരുകുന്നു; അമേരിക്കയില്‍ ഈ വര്‍ഷം 24 പേരെ വധശിക്ഷക്കു വിധേയരാക്കി

ഫ്‌ളോറിഡ: അമേരിക്കയില്‍ വധശിക്ഷ വര്‍ധിക്കുന്നു. ഈ വര്‍ഷം യു.എസില്‍ 24 പുരുഷന്മാരെ വധശിക്ഷക്കു വിധിച്ചു. 2015നു ശേഷം ഏറ്റവും കൂടുതല്‍ വധശിക്ഷ അമേരിക്കയില്‍ നടക്കുന്നത് ഈ വര്‍ഷമാണ്.
ഫ്‌ളോറിഡയിലാണ് ഈ വര്‍ഷം മറ്റ് അമേരിക്കന്‍ സംസ്ഥാനങ്ങളിലേതിനെക്കാളും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയത്. നാലു വീതം വധശിക്ഷ നടപ്പാക്കിയ ടെക്‌സസും സൗത്ത് കരോലിനയും രണ്ടാം സ്ഥാനത്താണ്. അലബാമയില്‍ ഇക്കൊല്ലം മൂന്നു പേരെയും ഒക്ലഹോമയില്‍ രണ്ടു പേരെയും അരിസോണ, ഇന്ത്യാന, ലൂസിയാന, ടെന്നസി എന്നിവിടങ്ങളില്‍ ഓരോരുത്തരെയും വധശിക്ഷക്കു വിധേയരാക്കി. മിസിസിപ്പിയില്‍ 2022നു ശേഷമുള്ള ആദ്യ വധശിക്ഷ ബുധനാഴ്ച നടപ്പിലാക്കി.
ഫ്‌ളോറിഡയില്‍ സ്ത്രീയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തോമസ് ലീ ഗുഡിനാസിനെ (51) ജൂണ്‍ 24 ചൊവ്വാഴ്ച വധശിക്ഷക്കു വിധേയനാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബഹു.ജില്ലാ കലക്ടര്‍ അറിയാന്‍: ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസര്‍ ഇല്ലാതെ ഒന്നരമാസം; രണ്ട് വര്‍ഷം മുമ്പ് സ്ഥലം മാറിയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനം ഇല്ല, ആവശ്യക്കാര്‍ ഓഫീസ് കയറിയിറങ്ങി കാലു തേഞ്ഞു

You cannot copy content of this page