കായലോട് റസീനയുടെ മരണം; ആണ്‍സുഹൃത്തിനെ മര്‍ദ്ദിച്ച രണ്ട് പ്രതികള്‍ വിദേശത്തേയ്ക്ക് കടന്നു, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

കണ്ണൂര്‍: കായലോട് സദാചാര ആക്രമണത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വിദേശത്തേക്ക് കടന്നു. യുവതിയുടെ ആണ്‍സുഹൃത്തിനെ മര്‍ദിച്ച സുനീര്‍, സക്കറിയ എന്നിവരാണ് വിദേശത്തേക്ക് കടന്നിരിക്കുന്നത്. ഇവര്‍ക്കായി ലുക്ക് ഔട്ട്‌നോട്ടീസ് പുറത്തിറക്കിയതായി പൊലീസ് അറിയിച്ചു. സുഹൃത്ത് റഹീസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സദാചാര ആക്രമണത്തിന് പിന്നാലെ കായലോട് സ്വദേശിയായ റസീന ജീവനൊടുക്കിയത്. കാറില്‍ റസീനയും സുഹൃത്ത് റഹീസും സംസാരിച്ചിരിക്കെ ഒരു സംഘം എസ് ഡിപിഐ പ്രവര്‍ത്തകരെത്തി ചോദ്യംചെയ്തിരുന്നു. യുവാവിനെ ബലം പ്രയോഗിച്ച് പിടിച്ചിറക്കിയ ശേഷം മര്‍ദ്ദിക്കുകയും ഫോണ്‍ കൈക്കലാക്കിയ ശേഷം മോശമായി ദൃശ്യങ്ങള്‍ ചിത്രീകരിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വീട്ടിലെത്തിയ യുവതി ജീവനൊടുക്കി. ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്താണ് ആത്മഹത്യചെയ്യുന്നതെന്ന് കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. വിവാഹ വാഗ്ദാനം നല്‍കി റഹീസ് 20 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കൈക്കലാക്കിയെന്നായിരുന്നു സംഘത്തിന്റെ ആരോപണം. ഇതിന്റെ മനപ്രയാസത്തിലാണ് യുവതി ജീവനൊടുക്കിയതെന്നും കുടുംബം പരാതിയില്‍ പറഞ്ഞു. ഇതില്‍ കഴമ്പില്ലെന്നാണ് പൊലീസിന്റെ ഇതുവരെയുളള കണ്ടെത്തല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page