കാസര്‍കോട്ടെ ദേലമ്പാടി പഞ്ചായത്ത് വാര്‍ഡ് വിഭജനത്തിനു ഹൈകോടതി സ്റ്റേ

കൊച്ചി: കാസര്‍കോട് ദേലംപാടി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് വിഭജനം ഹൈക്കോടതി സ്റ്റേ ചെയ്തു. വാര്‍ഡ് വിഭജനത്തില്‍ ക്രമകേട് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിന്റെ അന്തിമ വിധിക്ക് ശേഷമെ അന്തിമ വാര്‍ഡ് വിഭജനത്തിന് രൂപം നല്‍കാവൂ എന്നു കോടതി നിര്‍ദ്ദേശിച്ചു. യു.ഡി.എഫ് നേതാക്കളായ ടി.കെ. ദാമോദരന്‍, കെ.പി. സിറാജുദ്ദീന്‍ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ദേലംപാടി ഗ്രാമപഞ്ചായത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രകൃതി ദത്തമായ അതിരുകള്‍ പരിഗണിക്കാതെയും ചിലരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് വാര്‍ഡ് വിഭജനം നടത്തിയത് എന്ന് ഹരജിയില്‍ ആരോപിച്ചു.
പഴയ 9, 10 വാര്‍ഡുകളുടെ അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ചിരിക്കുന്നത് തികച്ചും അശാസ്ത്രീയമായിട്ടാണ്. പഴയ 15-ാം വാര്‍ഡിനെ ഒരു മാനദണ്ഡവും പാലിക്കാതെയാണ് പഴയ പതിനാറാം വാര്‍ഡിന്റെ ഒരു ഭാഗംചേര്‍ത്ത് വിഭജിച്ചതെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ഡിലിമിറ്റേഷന്‍ സമിതിക്ക് നല്‍കിയെങ്കിലും കരട് വിജ്ഞാപന പ്രകാരമുള്ള വാര്‍ഡുകള്‍ അതേപടി അന്തിമമായി പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പരാതിക്കാര്‍ ഹൈകോടതിയെ സമീപിച്ചത്. ഹരജിയില്‍ മേല്‍ പ്രാഥമിക വാദം കേട്ട കോടതി ഹരജി ഫയലില്‍ സ്വീകരിക്കുകയുംബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ: മുഹമ്മദ് ഷാഫി ഹജാരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page