തൃശൂർ: ഒല്ലൂരിൽ ഹോട്ടലിൽ നിന്ന് പാഴ്സലായി വാങ്ങിയ മന്തിയിൽ ഒച്ചിനെ കണ്ടതായി പരാതി. ഒല്ലൂർ സെന്ററിൽ പ്രവർത്തിക്കുന്ന സൂഫി മന്തി ഹോട്ടലിൽ നിന്ന് വാങ്ങിയ മന്തി റൈസിലാണ് ഒച്ചിനെ കണ്ടെത്തിയത്. സഹോദരിക്ക് വേണ്ടി പാഴ്സലായി വാങ്ങിയ മന്തി വീട്ടിലെത്തി കഴിക്കാൻ തുറന്നതോടെയാണ് ഒച്ചിനെ കണ്ടത്. ഇതോടെ ഇവർ ഭക്ഷണം കളഞ്ഞു. എന്നാൽ കളയുന്നതിനു മുൻപായി അടുപ്പമുള്ള മാധ്യമപ്രവർത്തകന് ഇതിന്റെ വിഡിയോ അയച്ച് നൽകി. ഇത് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ സംഭവം അറിഞ്ഞ് കോർപറേഷൻ ഒല്ലൂർ സോണൽ ആരോഗ്യവിഭാഗം ഹോട്ടലിൽ മിന്നൽ പരിശോധന നടത്തി.
