ഭക്ഷണത്തിനു മുമ്പ് ശ്രദ്ധിക്കുക: കഴിച്ചാൽ മരിക്കാൻ സാധ്യതയുള്ള പച്ചക്കറികൾ, മുന്നറിയിപ്പുമായി എഫ്ഡിഎ

-പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി: കഴിച്ചാൽ കൊല്ലപ്പെടാൻ സാധ്യതയുള്ള പച്ചക്കറികൾക്ക് എഫ്ഡിഎ തിരിച്ചുവിളിക്കൽ മുന്നറിയിപ്പ് നൽകി.
മൾട്ടി-സ്റ്റേറ്റ് സാൽമൊണെല്ല രോഗത്തിന്റെ പശ്ചാത്തലത്തിലാണ് വെള്ളരിക്കയ്കു എഫ്ഡിഎ ഏറ്റവും മാരകമായ പച്ചക്കറിയെന്നു മുദ്രയടിച്ചിട്ടുള്ളത്.

കഴിഞ്ഞ മാസം, ലൂസിയാന ആസ്ഥാനമായുള്ള സുപ്രീം സർവീസ് സൊല്യൂഷൻസ് എൽഎൽസി, സുപ്രീം പ്രൊഡ്യൂസ്, ബെഡ്നർ ഗ്രോവേഴ്‌സ് ഇൻ‌കോർപ്പറേറ്റഡിൽ നിന്ന് വാങ്ങിയ 75,000 പൗണ്ട് സ്നാക്ക് ട്രേകൾ സ്വമേധയാ തിരിച്ചുവിളിച്ചു. അവയിൽ മാരക ബാക്ടീരിയായ
സാൽമൊണെല്ല കലർന്നിരുന്നു.

18 സംസ്ഥാനങ്ങളിൽ വിറ്റഴിച്ച വെള്ളരിക്കകളിൽ വലിയ സാൽമൊണെല്ല പടരലിന് കാരണമായിരുന്നു.

2025 മെയ് 8 നും മെയ് 21 നും ഇടയിൽ വാങ്ങിയ 16 വ്യത്യസ്ത ലഘുഭക്ഷണ ട്രേകൾ, സലാഡുകൾ, മുൻകൂട്ടി തയ്യാറാക്കിയ പച്ചക്കറി പാത്രങ്ങൾ എന്നിവ അധികൃതർ തിരിച്ചുവിളിചു.

ഇന്ത്യാന, ഇല്ലിനോയിസ്, ഒഹായോ, കെന്റക്കി, ടെന്നസി, മിസിസിപ്പി, മിസോറി, അർക്കൻസാസ്, മിഷിഗൺ എന്നിവിടങ്ങളിലെ ക്രോഗർ സ്റ്റോറുകളാണ് അവ വിറ്റത്.

ക്ലാസ് I ആയി വ്യക്തമാക്കിയ സുപ്രീം പ്രൊഡ്യൂസിൽ നിന്നുള്ള വെള്ളരിക്ക് രോഗങ്ങളൊന്നും ആരോപി ച്ചിട്ടില്ല.

മൃഗങ്ങളുടെ മലം കലർന്ന ഭക്ഷണം കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന സാൽമൊണെല്ല, എല്ലാ വർഷവും 1.3 ദശലക്ഷം അമേരിക്കക്കാരെ ബാധിക്കുന്നുണ്ട്‌ , 26,500 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഏകദേശം 400 പേർ കൊല്ലുകയും ചെയ്യുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page