ഇറാനില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം; ഇറാന്‍ സേനാ തലവനും രണ്ട് ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. ഇറാന്റെ ആണവ പ്ലാന്റുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നു ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. ആക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിച്ചു.
അതേസമയം ശക്തമായി തിരിച്ചടിക്കുമെന്നു ഇറാന്‍ പ്രതികരിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഹുസൈന്‍ സലാമി കൊല്ലപ്പെട്ടതായി ഇറാനിയന്‍ ടെലിവിഷന്‍ അറിയിച്ചു. രണ്ടു മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇസ്രയേല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇതിനിടയില്‍ രണ്ടു വിമാനങ്ങളെ ഇന്ത്യ തിരിച്ചു വിളിച്ചു. മുംബൈ -ലണ്ടന്‍, മുംബൈ -ന്യുയോര്‍ക്ക് എയര്‍ ഇന്ത്യാ വിമാനങ്ങളെയാണ് തിരിച്ചുവിളിച്ചത്. പാകിസ്ഥാന്‍ വ്യോമപാത അടച്ചിട്ടതോടെ ഇറാന്‍ വ്യോമ പാതയിലൂടെയാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ യുകെ, അമേരിക്ക എന്നീ രാജ്യങ്ങളിലേയ്ക്ക് പോകുന്നത്. ഇസ്രയേല്‍ ആക്രമണ പശ്ചാത്തലത്തില്‍ ഇറാന്‍ വ്യോമമേഖലകള്‍ അടച്ചതാണ് വിമാനങ്ങളെ തിരിച്ചുവിളിക്കാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. ഇറാന്‍ -ഇസ്രയേല്‍ യുദ്ധ ഭീതി ഉയര്‍ന്നതോടെ എണ്ണവില കുതിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page