ഇടത് കണ്ണിനുള്ള ചികിത്സ നല്‍കിയത് വലത് കണ്ണിന്; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തിയ വീട്ടമ്മയുടെ ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കിയതായി പരാതി. ബീമാപള്ളി സ്വദേശിനി അസൂറ ബീവിക്കാണ് ചികിത്സ മാറി നല്‍കിയത്. സംഭവത്തില്‍ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എസ് എസ് സുജീഷിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കണ്ണിന് മങ്ങല്‍ അനുഭവപ്പെതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ചികിത്സയിലായിരുന്നു അസൂറ ബീവി. കണ്ണിലെ മങ്ങല്‍ പൂര്‍ണമായും മാറാത്തതിനെ തുടര്‍ന്ന് അസൂറ ബീവി ആശുപത്രിയില്‍ എത്തി. ഇതോടെ ഇഞ്ചക്ഷന്‍ നല്‍കാന്‍ ഡോക്ടര്‍ തീരുമാനിച്ചു. ഡോക്ടറുടെ നിര്‍ദേശ പ്രകാരം മകന്‍ പുറത്തുനിന്ന് മരുന്ന് വാങ്ങി വന്നു. ഇടത് കണ്ണിനായിരുന്നു മൂടലെങ്കിലും അത് ശ്രദ്ധിക്കാതെ ഡോക്ടര്‍ വലത് കണ്ണിന് ഇഞ്ചക്ഷന്‍ നല്‍കുകയായിരുന്നു. പുറത്തിറങ്ങിയ ശേഷമാണ് അസൂറ ബീവിക്ക് കണ്ണ് മാറിയെന്നുള്ള കാര്യം മനസിലായത്. തുടര്‍ന്ന് ഡോക്ടറോട് കാര്യം പറഞ്ഞു. എന്നാല്‍ തനിക്ക് പറ്റിയ തെറ്റിയ ന്യായീകരിക്കുന്ന നിലപാടാണ് ഡോ. സുജീഷ് സ്വീകരിച്ചത്. വലത് കണ്ണിനായിരുന്നു കൂടുതല്‍ ചുവപ്പെന്നും അതിനാലാണ് ആ കണ്ണിന് ഇഞ്ചക്ഷന്‍ നല്‍കിയതെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ഇതിന് പിന്നാലെ അസൂറ ബീവിയുടെ ബന്ധുക്കള്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page