തിരുവനന്തപുരം: തിരുവനന്തപുരം മുൻ ജില്ലാ കലക്ടറും പിആർഡി ഡയറക്ടറുമായിരുന്ന എം. നന്ദകുമാർ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് കോമയിലായ സംഭവത്തിൽ പൊലീസ് കേസെടുത്തു. മകളായ പാർവതിയുടെ പരാതിയിലാണ് സ്വകാര്യ ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ. കെ. ശ്രീജിത്തിനെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തത്.കഴിഞ്ഞ മാസം 16നാണ് തലയിൽ രക്തസ്രാവം ഉണ്ടായതോടെ നന്ദകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേന്ന് തന്നെ ശ്രീജിത്ത് ശസ്ത്രക്രിയ നടത്തി. ഇന്നു മുതൽ നന്ദകുമാർ കോമയിലാണെന്ന് പരാതിയിൽ പറയുന്നു. ശസ്ത്രക്രിയയിലെ പിഴവാണ് ഇതിനു കാരണമെന്നാണ് ആരോപണം. മനുഷ്യജീവന് അപകടം ഉണ്ടാക്കുന്ന വിധത്തിൽ അശ്രദ്ധമായി പെരുമാറിയെന്ന കുറ്റമാണ് ഡോക്ടർക്കെതിരെ ചുമത്തിയിട്ടുള്ളത്. നന്ദകുമാറിനെ തൊട്ടടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.2011 ഒക്ടോബറിലാണ് നന്ദകുമാർ തിരുവനന്തപുരം കലക്ടറായത്. പിന്നീട് സർക്കാരിൽ വിവിധ തസ്തികകൾ വഹിച്ചു. പ്രസംഗികനും എഴുത്തുകാരനുമാണ്.
