മധ്യപ്രദേശില്‍ വനിതാ സ്‌കൂള്‍ പ്രിന്‍സിപ്പലും ലൈബ്രേറിയനും തമ്മില്‍ പൊരിഞ്ഞ പോരാട്ടം; വീഡിയോ വൈറല്‍

ഭോപ്പാല്‍: വനിതാ മുന്നേറ്റം രാജ്യത്ത് എല്ലാ മേഖലകളിലും പ്രകടമാവുന്നു.
മധ്യപ്രദേശിലെ ഏകലവ്യ ആദര്‍ശ് സ്‌കൂളില്‍ പ്രിന്‍സിപ്പലും ലൈബ്രേറിയനും തമ്മില്‍ സ്‌കൂളില്‍ വച്ചു പൊരിഞ്ഞ പോരാട്ടം നടന്നു. വിദ്യാര്‍ത്ഥികള്‍ക്കതു ആവേശകരമായ കാഴ്ചയായിരുന്നെന്നു പറയുന്നു. ഇരുവരും പരസ്പരം അടിച്ചു. മുടിക്കു കുത്തിപ്പിടിച്ചു വലിച്ചു. എന്നെ അടിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നുവെന്ന് ലൈബ്രേറിയന്‍ ഇടയ്ക്കിടയ്ക്കു പ്രിന്‍സിപ്പലിനോടു ചോദിക്കുന്നതും ഈ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സാമൂഹ്യ മാധ്യമങ്ങളില്‍ കേള്‍ക്കുന്നുണ്ട്. വൈറലായ വീഡിയോകളില്‍ ഇരുവരുടെയും ഉച്ചത്തിലുള്ള സംസാരങ്ങളുമുണ്ട്.
പ്രിന്‍സിപ്പല്‍ വനിതാലൈബ്രേറിയനോട് സംസാരിക്കുന്നതു ലൈബ്രേറിയന്‍ ഫോണില്‍ റെക്കോഡ് ചെയ്തതാണ് പ്രിന്‍സിപ്പലിനെ ചൊടിപ്പിച്ചതെന്നു പറയുന്നു. അവര്‍ ലൈബ്രേറിയന്റെ കൈയില്‍ നിന്നു ഫോണ്‍ തട്ടിപ്പറിച്ചു നിലത്തെറിഞ്ഞു. അതേ ഫോണ്‍ തന്നെ വീണ്ടും എടുത്തെറിഞ്ഞ ശേഷം തന്റെ ഫോണില്‍ ലൈബ്രേറിയന്റെ ഉച്ചത്തിലുള്ള പ്രകോപനകരമായ സംഭാഷണവും ശരീരഭാഷയും പ്രിന്‍സിപ്പല്‍ ചിത്രീകരിച്ചു. തുടര്‍ന്നു പ്രിന്‍സിപ്പലിന്റെ കൈയില്‍ നിന്ന് ആ ഫോണ്‍ തട്ടിപ്പറിക്കാന്‍ നടത്തിയ ശ്രമമാണ് മാരകമായ പരസ്പര സംഘട്ടനത്തില്‍ കലാശിച്ചതെന്നു പറയുന്നു.
സംഘട്ടനവും ഉച്ചത്തിലുള്ള ഇരുവരുടെയും സംഭാഷണങ്ങളും കേട്ടു തടിച്ചു കൂടിയവര്‍ സംഘട്ടനം കണ്ട് ആസ്വദിക്കുകയായിരുന്നു. ഇതിനിടയില്‍ എത്തിയ സ്‌കൂളിലെ തൂപ്പുകാരി ഇരുവരെയും പിടിച്ചു മാറ്റി. സംഘട്ടനത്തിന്റെ ദൃശ്യാവേശത്തില്‍ ലയിച്ചിരുന്ന കാണികള്‍ തൂപ്പുകാരിയെ ശപിച്ചു.
അതേസമയം തൂപ്പുകാരി ആരോടെന്നില്ലാതെ പറഞ്ഞു. രണ്ടുപേരും വലിയ പഠിപ്പുള്ളവരാണ്. ഇവര്‍ മാത്രമല്ല, എല്ലാ മേഖലയിലും ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരെല്ലാം എഴുതാനും വായിക്കാനും അറിയുന്നവരാണ്. എല്ലാ കുഴപ്പങ്ങളും അവര്‍ തന്നെയാണുണ്ടാക്കുന്നത്. പക്ഷേ, എഴുത്തും വായനയുമൊന്നും വശമില്ലാത്ത തനിക്കും തന്നെപ്പോലെയുള്ളവര്‍ക്കും ഉന്നതപദവിയിലിക്കുന്നവര്‍ ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ സമൂഹത്തിനു ലഭിക്കുന്ന സന്ദേശമെന്താണെന്നു സംശയിച്ചുപോവുന്നു.
പ്രിന്‍സിപ്പലിനെയും ലൈബ്രേറിയനെയും അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലേക്കു സ്ഥലം മാറ്റിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page