കാസർകോട്: കാസർകോട്, വിദ്യാനഗറിൽ ഷവർമ കച്ചവടം നടത്തുന്ന മൊയ്‌ദീൻ റംഷീദ് എന്നയാളെ ആക്രമിച്ച് മൊബൈൽ ഫോണും 16000 രൂപയും കവർന്ന കേസിൽ പ്രതി അറസ്റ്റിൽ . കാസർകോട്,കുഡ്‌ലു ശാസ്താ നഗർ സ്വദേശി അമാൻ സജാദി (22 ) നെയാണ് കാസർകോട് പോലീസ് തിരുവന്തപുരം തമ്പാനൂരിൽ വച്ച് സാഹസികമായി പിടികൂടിയത്.ഏപ്രിൽ 22നാണ് കേസിന് ആസ്പദമായ സംഭവം . കൃത്യം നടത്തി ഒളിവിൽ പോയ പ്രതിയെ പൊലീസ് സമർത്ഥമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി ബി വി വിജയ ഭാരത് റെഡ്‌ഡി യുടെ മേൽനോട്ടത്തിൽ ഡി വൈ .എസ് .പി സി.കെ.സുനിൽ കുമാർ , ഇൻസ്പക്ടർ നളിനാക്ഷൻ .പി എന്നിവരുടെ നിദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർ അൻസാർ എൻ , സീനിയർ സിൽ പൊലീസ് ഓഫീസർ മാരായ സുനിൽ കുമാർ കെ എം, വേണുഗോപാൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
