മേയ് ഒന്നു മുതല്‍ എ ടി എമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കലില്‍ ജാഗ്രത പുലര്‍ത്തുക; സൗജന്യ ഇടപാടുപരിധി, അധിക ഇടപാടുകള്‍, ഇന്റര്‍ഫീ ഘടനകള്‍ മാറുന്നു

മുംബൈ: എ ടി എം ഇടപാടുകള്‍ക്കു മേയ് ഒന്നു മുതല്‍ പുതിയ നിരക്കുവരുന്നു. പുതിയ നിബന്ധനയനുസരിച്ചു രാജ്യത്തെ എ ടി എം സൗജന്യ ഇടപാടു പരിധികുറയും. അധിക ഇടപാടുകള്‍ക്കു ചാര്‍ജ് വരും. ഇന്റര്‍ ചേഞ്ച് ഫീസ് ഘടനയിലും മാറ്റം വരും. പുതിയ നിബന്ധന അനുസരിച്ച് സൗജന്യ എ ടി എം ഇടപാടുകളുടെ എണ്ണം കുറയും. ഒരു മാസം നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്ന എ ടി എം ഇടപാടിനു ഫീസും ടാക്‌സുമുണ്ടാവും. സ്ഥലങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനും മാറ്റം വരും. മെട്രോ പോളിറ്റന്‍ നഗരങ്ങളില്‍ ഒരു മാസം മൂന്നു തവണ സൗജന്യമായി എ ടി എം ഉപയോഗിക്കാം. മറ്റു നഗരങ്ങളില്‍ അഞ്ച് എ ടി എം ഇടപാടു സൗജന്യമായി നടത്താം. സൗജന്യ ഇടപാട് പരിധി കഴിഞ്ഞാല്‍ പിന്നീടു വരുന്ന ഓരോ എ ടി എം ഇടപാടിനും 23 രൂപക്കും ആ തുകയുടെ നികുതിയും നല്‍കണം. ഇപ്പോള്‍ 21 രൂപയാണ് ഇത്. എച്ച് ഡി എഫ്‌സി ബാങ്ക് എ ടി എമ്മുകളില്‍ സൗജന്യ പരിധി കഴിഞ്ഞു പണം പിന്‍വലിക്കുന്നതിനു മാത്രമേ നിരക്ക് ഈടാക്കൂ. സാമ്പത്തികേതര ഇടപാടുകള്‍ സൗജന്യമായി തുടരും. മറ്റു ബാങ്കുകളുടെ എ ടി എമ്മുകളില്‍ സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപാടുകള്‍ സൗജന്യ ഇടപാടു പരിധിയില്‍ കണക്കാക്കും. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ എ ടി എം ഇടപാടു കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ആര്‍ ബി ഐ ഈ നടപടി സ്വീകരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page