ബലാത്സംഗം: 22കാരനെ കാളവണ്ടിയില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ച ശേഷം വിവസ്ത്രനാക്കി തെരുവിലൂടെ നടത്തിച്ചു; സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് പരാതി; യുവാവ് തന്നെ ബലാത്സംഗം ചെയ്തുവെന്നു മറ്റൊരു യുവതി

ബഹ്‌റായിച്ച്: പീഡനക്കേസില്‍ പ്രതിയായ യുവാവിനെ ഒരു സംഘം ആളുകള്‍ കാളവണ്ടിയില്‍ കെട്ടിയിട്ടു മൃഗീയമായി മര്‍ദ്ദിച്ച ശേഷം വിവസ്ത്രനാക്കി തെരുവിലൂടെ നടത്തിച്ചു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഒരു സംഘം ആളുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ബഹ്‌റായിച്ച് ജില്ലയിലെ വിശേഷ്ശ്വര്‍ ഗഞ്ചില്‍ ഏപ്രില്‍ ആദ്യ ദിവസങ്ങളിലാണ് സംഭവമുണ്ടായത്. ഈ സംഭവങ്ങളുടെ വീഡിയോ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വൈറലായതോടെ ഇരയുടെ ബന്ധുവായ സ്ത്രീ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
22കാരനായ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി കാളവണ്ടിയില്‍ കെട്ടിയിട്ടിരിക്കുന്നതും പൂര്‍ണ്ണ നഗ്നനാക്കി തെരുവിലൂടെ നടത്തിക്കുന്നതുമായ വീഡിയോ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പരാതി. വീഡിയോയില്‍ നൂറുകണക്കിനാളുകളുടെ ആരവങ്ങള്‍ പശ്ചാത്തലത്തില്‍ കേള്‍ക്കുന്നുണ്ട്. അക്കൂട്ടത്തില്‍ സ്ത്രീകളുമുണ്ട്. നഗ്നനായി നടത്തിക്കുന്നതിനിടയില്‍ ഒരു നായയോട് ഏറ്റുമുട്ടാന്‍ ആള്‍ക്കൂട്ടം യുവാവിനോട് ആവശ്യപ്പെടുന്നതും മറ്റുള്ളവര്‍ മര്‍ദ്ദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ശബ്ദങ്ങളും വീഡിയോയിലുണ്ട്.
അതിനിടയില്‍ അവനെ വിടൂ, അവന്‍ മരിച്ചാലോ എന്ന് ഉത്കണ്ഠപ്പെടുന്ന ശബ്ദസന്ദേശങ്ങളും വീഡിയോയിലുണ്ട്. വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസ്.
യുവാവിന്റെ കുടുംബാംഗമായ സ്ത്രീയുടെ പരാതിയിലാണ് കേസ്. ഭാരതീയ ന്യായസംഹിത വകുപ്പുകളനുസരിച്ച് ആക്രമണം, പീഡനം എന്നീ വകുപ്പുകളിലാണ് അജ്ഞാത വ്യക്തികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് ഡിവൈ.എസ്.പി രമേശ് പാണ്ഡ്യ പറഞ്ഞു. മര്‍ദ്ദനമേറ്റ യുവാവ് ചികിത്സയിലാണ്. രണ്ടു വ്യത്യസ്ത സമുദായങ്ങളില്‍ പെട്ടവരാണ് യുവാവും എതിരാളികളുമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മര്‍ദ്ദനത്തിലും അവഹേളനത്തിലും സാമുദായിക പ്രശ്‌നമൊന്നുമില്ലെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു.
എങ്കിലും ഗ്രാമത്തില്‍ ശക്തമായ പൊലീസ് സംഘത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.
അതേ സമയം ഗ്രാമത്തിലെ ഒരു സ്ത്രീ ഇതേ യുവാവ് തന്നെ ബലാത്സംഗം ചെയ്തതായി പരാതി നല്‍കിയിട്ടുണ്ടെന്നു അഡീഷണല്‍ എസ്.പി രാമാനന്ദ പ്രസാദ് കുശ്യാഹ പറഞ്ഞു. ഏപ്രില്‍ ആദ്യമായിരുന്നു സംഭവം. അതു സംബന്ധിച്ച പരാതി നല്‍കിയതിനെ തുടര്‍ന്നു ഇതേ യുവാവ് ഒളിവിലായിരുന്നുവെന്നു പരാതിക്കാരി പറഞ്ഞു.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page

Light
Dark