ദേര്‍ളക്കട്ടയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം കൊള്ളയടിക്കാന്‍ ശ്രമം; കാസര്‍കോട്, കാഞ്ഞങ്ങാട് സ്വദേശികള്‍ പിടിയില്‍, ഒരാള്‍ രക്ഷപ്പെട്ടു, ഗ്യാസ് കട്ടറും പിടികൂടി

മംഗ്‌ളൂരു: കോണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദേര്‍ളക്കട്ട ജംഗ്ഷനില്‍ മുത്തൂറ്റ് ഫിനാന്‍സ് കൊള്ളയടിക്കാന്‍ ശ്രമം. കാസര്‍കോട് സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍. ഒരാള്‍ രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് സ്വദേശി മുരളി, കാസര്‍കോട്ടെ ഹര്‍ഷാദ് എന്നിവരാണ് പിടിയിലായത്. സ്ഥലത്തു നിന്നു രക്ഷപ്പെട്ട കാസര്‍കോട്ടെ അബ്ദുല്‍ സലാമിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ശനിയാഴ്ച രാത്രിയാണ് സംഭവം. ദേര്‍ളക്കട്ട ജംഗ്ഷനിലെ എസ്എം ടിമ്പേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിലാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിട്ട് പൂട്ടു മുറിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അലാറം മുഴങ്ങി. ഇതോടെ ധനകാര്യ കമ്പനിയുടെ കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം പോയി. ഫിനാന്‍സ് അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇതിനിടയില്‍ അലാറം മുഴങ്ങുന്നത് കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കെട്ടിടം വളഞ്ഞ് മുരളിയേയും ഹര്‍ഷാദിനെയും അകത്തു പൂട്ടിയിട്ടു. ഇതിനിടയിലാണ് അബ്ദുല്‍ ലത്തീഫ് രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് എ.സി.പി ധന്യനായകും കോണാജെ ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രനും സ്ഥലത്തെത്തി പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page