ഛത്രപതി സംഭാജി നഗറിലെ ഔറംഗസേബ് ശവകുടീര സ്ഥലത്ത് വന്‍ സുരക്ഷ; ഡ്രോണ്‍ ഉപയോഗം നിരോധിച്ചു

മുബൈ: മഹാരാഷ്ട്ര ഖുല്‍ത്താബാദിലെ ഛത്രപതി സംഭാജി നഗറിലുള്ള ഔറംഗസേബ് ശവകുടീരം നീക്കം ചെയ്യണമെന്ന മുറവിളി ഉയര്‍ന്നുകൊണ്ടിരിക്കെ ശവകുടീരത്തിന് മുകളില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നത് ജില്ലാ അധികൃതര്‍ നിരോധിച്ചു. ശവകുടീരവുമായി ബന്ധപ്പെട്ട് അഞ്ചൂറോളം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പൊലീസ് നീക്കം ചെയ്തു. അതേസമയം ഖുല്‍ത്താബാദിലെ വിവാദ ശവകുടീരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ടികള്‍ വിവാദങ്ങളില്‍ പക്ഷം ചേര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച നാഗപ്പൂരില്‍ ഇതുസംബന്ധിച്ച് അക്രമുണ്ടായിരുന്നു. ജില്ലാ കളക്ടര്‍ ദിലീപ് സ്വാമി, ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റിയുടെ സംരക്ഷണത്തിലുള്ള വിവാദ സ്ഥലം ചൊവ്വാഴ്ച സന്ദര്‍ശിച്ചു. അഭ്യൂഹങ്ങളില്‍ ആരും വശംവദരാകരുതെന്നും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിച്ചാല്‍ ജില്ലാ ഭരണകൂടത്തെയോ പൊലീസനെയോ അറിയിക്കണമെന്ന് അഭ്യര്‍ഥിച്ചു. സ്ഥലത്ത് സ്‌റ്റേറ്റ് റിസര്‍വ് പൊലീസിന്റെ ഒരു കമ്പനിയിയെും 50 മറ്റു സുരക്ഷാ സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page