ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കും; നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക നീക്കം തുടങ്ങി. വോട്ടര്‍ ലിസ്റ്റുമായി ബന്ധപ്പെട്ട് പരക്കെ ക്രമക്കേട് ഉണ്ടെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചിരിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് വിവരം.
ഇലക്ട്രോണിക് ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡിന്റെ ചുരുക്കപ്പേരായ ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡുകള്‍(ഇപിഐസി) വന്‍തോതില്‍ നിലവിലുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷ്ണറുടെ പുതിയ തീരുമാനം. ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി, ലെജിസ്ലേറ്റീവ് സെക്രട്ടറി, യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി സിഇഒ തുടങ്ങിയവര്‍ സംബന്ധിക്കും.
പല സംസ്ഥാനങ്ങളിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന പരാതി നേരത്തെ ഉണ്ടായിരുന്നു. 66 കോടിയോളം പേരുടെ ആധാര്‍ നമ്പര്‍ ശേഖരിച്ചിട്ടുണ്ടെന്നും എന്നാല്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ലോകസഭയെ അറിയിച്ചിരുന്നു. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിച്ചാല്‍ ഒരുവിധം ക്രമക്കേട് ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് കമ്മീഷന്റെ കണക്കുകൂട്ടല്‍. മെയ് മാസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആകുമെന്നാണ് അധികൃതര്‍ പറയുന്നത്. 2015 മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതില്‍ നടപടികള്‍ തുടങ്ങിയിരുന്നു. എന്നാല്‍ സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മരവിപ്പിക്കുകയായിരുന്നു. ക്ഷേമപദ്ധതികള്‍ക്കും, പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനും ആധാര്‍ ഉപയോഗിച്ചാല്‍ മതിയെന്ന ഉത്തരവാണ് കോടതി നല്‍കിയത്.

cec-calls-top-officials-meeting-over-linking-aadhaar-voter-id

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page