ട്രംപിനു തിരിച്ചടി: അമേരിക്കന്‍ ഭരണകൂടം പിരിച്ചു വിട്ട ആയിരക്കണക്കിനു യുഎസ്ഡിഎ തൊഴിലാളികളെ തിരിച്ചെടുക്കാന്‍ ഫെഡറല്‍ സിവില്‍ സര്‍വ്വീസ് ബോഡ് ഉത്തരവ്

വാഷിംഗ്ടണ്‍ ഡി സി: ട്രംപ് ഭരണകൂടം പിരിച്ചുവിട്ട ആയിരക്കണക്കിന് യുഎസ്ഡിഎ തൊഴിലാളികളെ തിരിച്ചെടുക്കാന്‍ ഫെഡറല്‍ സിവില്‍ സര്‍വീസ് ബോര്‍ഡ് ചെയര്‍മാന്‍ ബുധനാഴ്ച വിധിച്ചു. ഫെഡറല്‍ ബ്യൂറോക്രസിയെ വേഗത്തിലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തിനേറ്റ ആദ്യ തിരിച്ചടിയാണിത്.
കൃഷി വകുപ്പിലെ പിരിച്ചുവിട്ട ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് കുറഞ്ഞത് അടുത്ത ഒന്നര മാസത്തേക്കെങ്കിലും ജോലി തിരികെ ലഭിക്കണമെന്ന് ചെയര്‍മാന്‍ വിധിച്ചു.
5,600-ലധികം പ്രൊബേഷണറി ജീവനക്കാരെ അടുത്തിടെ പിരിച്ചുവിട്ടത് ഫെഡറല്‍ നിയമങ്ങളും പിരിച്ചുവിടല്‍ നടപടിക്രമങ്ങളും ലംഘിച്ചാണെന്നു ചൂണ്ടിക്കാട്ടി.
മെറിറ്റ് സിസ്റ്റംസ് പ്രൊട്ടക്ഷന്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ കാത്തി ഹാരിസാണ് വിധി പ്രസ്താവിച്ചത്. ഫെഡറല്‍ ബ്യൂറോക്രസിയെ വേഗത്തിലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തിനേറ്റ പ്രഹരമാണിത്.യുഎസ്ഡിഎയ്ക്ക് മാത്രമേ ബാധകമാകൂവെങ്കിലും, ട്രംപ് ഭരണകൂടം ഗവണ്‍മെന്റിലുടനീളം കൂട്ടത്തോടെ പിരിച്ചുവിട്ട പതിനായിരക്കണക്കിന് മറ്റ് പ്രൊബേഷണറി തൊഴിലാളികളെ പുനഃസ്ഥാപിക്കുന്ന കൂടുതല്‍ വിധികള്‍ക്ക് ഇത് അടിത്തറ പാകിയേക്കും.
മെറിറ്റ് സിസ്റ്റംസ് ബോര്‍ഡ് ഈ കേസ് പരിഗണിച്ചു കൊണ്ടിരിക്കുന്നതിനാല്‍ 45 ദിവസത്തേക്ക് പിരിച്ചുവിടലുകള്‍ നടപ്പിലാക്കുന്നതിനു വിധി തടസ്സമായിട്ടുണ്ട്. ആ സമയത്ത്, പിരിച്ചുവിട്ട തൊഴിലാളികളെ ‘പ്രൊബേഷണറി പിരിച്ചുവിടലുകള്‍ക്ക് മുമ്പ് അവര്‍ വഹിച്ചിരുന്ന സ്ഥാനങ്ങളില്‍ നിയമിക്കണം’ എന്ന് ഹാരിസ് മുന്നറിയിച്ചു.
പിരിച്ചുവിടലുകളെക്കുറിച്ചോ സസ്പെന്‍ഷനുകളെക്കുറിച്ചോ ഫെഡറല്‍ ജീവനക്കാരുടെ പരാതികള്‍ തീര്‍പ്പാക്കുന്ന എക്‌സിക്യൂട്ടീവ് ബ്രാഞ്ചിലെ മൂന്ന് അംഗ സ്വതന്ത്ര ഏജന്‍സിയാണ് മെറിറ്റ് സിസ്റ്റംസ് ബോര്‍ഡ്.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചെമ്പകം കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ഫോറത്തിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ ക്യാമ്പയിനു കാഞ്ഞങ്ങാട്ട് തുടക്കം; മധു ബേഡകത്തിന്റെ ഏകപാത്ര നാടകം കണ്ട് കാണികള്‍ വിതുമ്പി

You cannot copy content of this page

Light
Dark